എല്ലാം കച്ചവടക്കണ്ണില്‍ കാണുന്ന ഈ ലോകത്തിനു പുതിയ ചില ബിസിനസ്സ് അവസരങ്ങള് കൂടി വഴി തുറക്കുന്നു. ഇത്രയും കാലം നമ്മള്‍ കച്ചവടം ചെയ്തതൊന്നുമല്ല യഥാര്‍ഥത്തിലെ കച്ചവടം. അതിനേക്കാളൊക്കെ സ്കോപ്പുള്ള പല കോപ്പുകളും ഈ ലോകത്തുണ്ട് എന്നു മണ്ടന്മാരായ മാന്യ മഹാജനങ്ങള് മനസിലാക്കണം. വീട്ടില്‍ വളരുന്ന മരിച്ചിനിയൊ ചക്കയൊ അതുമല്ല ആകെ ഉള്ള അഞ്ച് സെന്റ് പുരയിടമൊ അല്ല വില്ക്കാനായിട്ടുള്ളത്. ഒന്നു കണ്ണു തുറന്നു നോക്കിയാല്‍ അതിനേക്കാളൊക്കെ വില്പന സാധ്യതകള്‍ ഉള്ള ചില സാധനങ്ങള്‍ നമുക്കു ചുറ്റും കാണാം.

                     ഈ അടുത്ത കാലത്ത് ചില മദാമ്മ അനിയത്തിമാരും ചേച്ചിമാരും ഒക്കേയാണ് കച്ചവടത്തിന്റെ നൂതന മേഖലയിലേക്ക് ഉപഭോക്താക്കളെ ആകറ്ഷിച്ചത്. ന്യൂസിലന്ഡിലെ ഒരു വിദ്യാറ്ഥിനി ഈ അടുത്ത സമയത്ത് തന്റെ വിലപ്പെട്ട കന്യകാത്വം ആണു ലേലത്തിനു വച്ചത്. അതും ഏറ്റവും വലിയ തുക നല്കുന്ന ആളിനു മാത്രമെ സംഗതി മേടിക്കാന്‍ പറ്റു. ഈ പാവപ്പെട്ട കന്യക തന്റെ ജ്വലിക്കുന്ന പഠനതീക്ഷ്ണതക്കു വളമിടാന് വേണ്ടി കോളേജില്‍ കൊടുക്കാന്‍ ഒരു വലിയ തുക വേണമായിരുന്നു. അതിനു താമസിക്കുന്ന വാടകവീട് വില്‍ക്കാം എന്നു വാച്ചാല്‍  അതിന്റെ മുതലാളി സമ്മതിക്കുന്നില്ലെന്നാ പറയുന്നത്ത്. പിന്നെ നോക്കിയപ്പൊ വില്ക്കാന്‍ ആയിട്ട് ആകെ ഈ ഒരു സംഗതിയെ കണ്ടുള്ളു. സംഗതി കച്ചവടമായൊ ആയില്ലെ എന്നൊന്നും അറിയത്തില്ല. അഥവാ ഇനി ആര്‍ക്ക്കെങ്കിലും താല്പര്യമുണ്ടെങ്കില്‍ ഇന്ഡീസ് ഡോട്ട് കോ ഡൊട്ട് ഇസഡ് എന്ന വെബ്സൈറ്റില് കയറി നോക്കു. ഇനി അഥവ ബിരിയാണി കിട്ടിയാലാ. പിന്നെ കയറുന്നതൊക്കെ കൊള്ളാം 45000 യു എസ് ഡോളറിനു മുകളിലാ അടിസ്ഥാന വില.

           എന്തായാലും കച്ചവടം മറ്റ് രാജ്യങ്ങളില്‍ ഇങ്ങനെ പൊടിപൊടിക്കുമ്പോഴാണ് നമ്മുടെ സ്വന്തം ഭാരതത്തിലെ ചില മഹാന്മാരായ കച്ചവടക്കാറ്ക്ക് ഈ മെഖലയിലെ സ്കോപ്പ് പിടികിട്ടുന്നത്. എന്തായാലും ഒറീസയിലെ പ്രദീപ് സാഹു എന്ന മഹാനായ ഒരു ബിസിനസ്സ് മാഗ്നറ്റ് ഇതില്‍ നിന്നും പ്രചോദനം ഉള്ക്കൊണ്ട് പുതിയ കച്ചവട മെഖലയിലേക്ക് കാലെടുത്തു വച്ചു. പുള്ളിക്കാരന്‍ തന്റെ പതിനാറു വയസ്സുള്ള ഭാര്യയെ തന്നെ അങ്ങ് കച്ചോടമാക്കി ! അതും 25000 ഇന്ത്യന് രൂപക്ക്. ആദ്യത്തെ കച്ചവടം ആയതു കൊണ്ടാവാം ഇത്രയും വില കുറവ്. മാര്‍ക്കറ്റ് ഒന്നു പച്ചപിടിച്ചു വരട്ടെ വിലയൊക്കെ ജൂക്കെന്നങ്ങു കേറും. പുള്ളിക്കാരന്ന് മധ്യപ്രദേശിലുള്ള ദശരഥ് ലോധിക്കാണ് തന്റെ പൊണ്ടാട്ടിയെ കച്ചവടം ചെയ്തത്. സ്വന്തം നാട്ടില്‍ കാച്ചവടം ആക്കിയാല്‍ നാട്ടുകാരു തന്റെ കചോ‍ടം തീറ്ത്താലൊ എന്ന പേടി കൊണ്ടാണൊ എന്തൊ ഈ സംസ്ഥാ‍നാന്തര കച്ചവടം.  എന്തായാലും സായിപ്പ് പോലീസിനെ പോലെ രണ്ടാമത് ഒരു ചൊദ്യത്തിനൊന്നും നമ്മുടെ പോലീസുകാര്‍ നിന്നില്ല. കച്ചവടം കയ്യോടെ അങ്ങു പൊക്കി. ഭാര്യ പോലീസിനൊട് മൊഴി കൊടുത്തത്രെ ഭര്‍ത്താവ് തന്നെ വിറ്റതാണെന്നു.. ‘മണ്ടിപ്പെണ്ണ് ‘, കച്ചവടത്തിന്റെ അനന്ത സാധ്യതകളെക്കുറിച്ച് എന്തറിയാം…!



വാല്‍ക്കഷണം.

എന്തായാലും ഇനി ഇപ്പൊ ചില വേറെ ചേട്ടന്മാരും ഇത്തരം കച്ചവടം വിപുലമാക്കാനുള്ള ആലോചനയിലാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. കല്യാണം കഴിഞ്ഞിട്ടും ഭാര്യയുടെ പിറകെ കറങ്ങി നടക്കുന്ന കാമുകന്മാര്‍ ഉണ്ടങ്കില്‍ കാമുകനെ വിളിച്ചു നിറുത്തി ഭാര്യയ്ക്ക് ഒരു വില അങ്ങ് ഉറപ്പിക്കുക. ബാധ ഒഴിയുമെങ്കില്‍ അങ്ങ് ഒഴിയട്ടേന്ന്, പിന്നെ കയ്യില്‍ നാലു ചൊള കിട്ടിയാല്‍ എന്താ പുളിക്കുമൊ !

കച്ചവടത്തിലല്‍ താല്പര്യമുള്ള ഭാര്യമാരുള്ള ഭര്‍ത്താക്കന്മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.  ഒരുപക്ഷെ ഇത്തരം കച്ചവട താല്പര്യം പുള്ളിക്കാരിക്കും തോന്നിയേക്കാം.  !



വാലിന്റെ അറ്റം.

മാഞ്ഞാളം ശാന്ത (റിട്ട്. സെക്സ് വര്‍ക്കര്‍)

‘’ അബദ്ധം ആയി പോയല്ലൊടാ മണീ. ആ പെങ്കൊച്ച് വിറ്റ സാധനത്തിന് അത്രെം വെലയൊക്കെ കിട്ടുമായിരുന്നാ ? ശ്ശൊ  കൊറച്ചൂടെ വെയിറ്റ് ചെയ്തിരുന്നെങ്കില് നല്ല വെല കിട്ടിയെനെ അല്ലെ മണീ ‘’.