കേരളം ഒരു ഭ്രാന്താലയം. - സ്വാമി വിവേകാനന്ദന്‍

എന്തായാലും സ്വാമി വിവേകാനന്ദന്‍ കേരളത്തെക്കുറിച്ച് അന്നു പറഞ്ഞത് വെറുതെ അല്ല എന്നു തന്നെയാണ് ഇപ്പോള്‍ തോന്നുന്നത്.  കാ‍രണം പത്രം തുറന്നു നോക്കിയാല്‍ കാണാം, മോഹന്‍ലാല്‍ പറയുന്നു ‘’അഴിക്കോടിനു മതിഭ്രമം‘’. അതിനു മറുപടിയായി അഴിക്കോട് പറയുന്നു തന്നെ അയാള്‍ എന്നു വിളിച്ച ‘’മോഹന്‍ലാലിനാണ് മതിഭ്രമ‘’മെന്ന്. (കുറഞ്ഞ പക്ഷം മോഹന്‍ലാല്‍ അഴിക്കോട് സാറിനെ സംബോധന ചെയ്യുമ്പോള്‍ ആ മഹാനുഭാവനു മതിഭ്രമം എന്നു പറയേണ്ടതായിരുന്നു അതാവുമ്പോ ഈ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാവുകയുമില്ലായിരുന്നു). അതിനിടയിലാണ് ദേ വന്നൂ  ടി.പത്മനാഭന് സാര്‍.  അദ്ദേഹം പറയുന്നു ‘‘അഴിക്കോടിനു വട്ടാ’’ണ് അല്ലെങ്കില് അറിയാന് പാടില്ലാത്ത കാര്യത്തിനു കയറി അഭിപ്രായം പറയില്ല എന്ന്. ഈ പ്രശ്നമൊക്കെ ഉണ്ടാകുന്നത് നമ്മുടെ തിലകന്‍ സാറില്‍ നിന്നാണ്. മമ്മൂട്ടിക്കു നേരെ തിലകന്‍ ചേട്ടന്ന് ഉന്നയിച്ച ആരോപണങ്ങള്‍ കേട്ട് വട്ടിളകിയ മമ്മൂട്ടി ഫാന്സുകാര് അപ്പോഴെ പറഞ്ഞു ‘’തിലകനു ഭ്രാന്താണ്‘’.

തിലകന്‍ പ്രശ്നം അങ്ങനെ എങ്ങും തൊടാതെ കിടന്നു കറങ്ങുന്നത് കണ്ടപ്പൊ പാവം അഴിക്കോട് സാറിനു സങ്കടം, ഒന്നു തലവച്ചതെ ഓറ്മയുള്ളു പിന്നെ കണ്ണു തുറക്കുമ്പൊ കാണുന്നത് തന്റെ കോലം നിന്നു കത്തുന്നതാണ്. അല്ല ഈ സാറിനു വല്ല കാര്യവുമുണ്ടൊ നമ്മുടെ മോഹന്‍ലാലിനെ കേറി ഞോണ്ടാന്‍ !. അഴിക്കോടു സാറ് പറഞ്ഞത് മോഹന്‍ലാലിന്റെ ഈ പ്രായത്തിലെ പ്രണയരംഗങ്ങള്‍ അശ്ലീലവും അരോചകവുമാണെന്നാണ്. (അതേതു കാലഘട്ടം മുതലാ സാറെ ? തിലകന്‍ പ്രശ്ന യുഗത്തിനു മുന്പോ അതൊ തിലകന്‍ പ്രശ്ന യുഗത്തിനു ശേഷമോ ?.. ഒന്നു തെളിച്ചു പറഞ്ഞിരുന്നെങ്കില്‍ മനസ്സിലായെനെ ) ഇതു കേള്ക്കേണ്ട താമസം ലാല് ഫാന്സിനും വട്ടിളകി. ഉടനെ അഴിക്കോട് സാറിന്റെ ഒരു കോലം ഉണ്ടാക്കി അങ്ങു കത്തിക്കുകയും ചെയ്തു. ലാലേട്ടന്റെ ഫാന്സ് ആരാന്നാ വിചാരം ‘‘ ഒന്നുമില്ലെങ്കില് അഴിക്കോട് സാറിന്റെ കോലത്തെ പച്ചയ്ക്കു കോളുത്തിയിട്ടെ ഫാന്സ് പട ഈ മണ്ണു വിട്ടു പോകൂ. ഹല്ല പിന്നെ, ലാലേട്ടനോടാ കളി !’’.

ഉടനെ തന്നെ അതിനെതിരെ അഴിക്കോട് സാറിന്റെ പ്രതികരണം. കോലം കത്തിക്കുന്തോറും തന്റെ ആയുസ്സ് കൂടി വരികയാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഹൊ എത്ര മനോഹരമായ കണ്ടെത്തല്. എന്റെ പൊന്നു സാറെ ഇതൊക്കെ നേരത്തെ പറഞ്ഞിരുന്നെണ്കില് മണ്മറഞ്ഞു പോയ മഹാന്മാരുടെ ഒക്കെ കോലം ഉണ്ടാക്കി അന്നെ കത്തിക്കാമായിരുന്നു. അവരൊക്കെ ദീര്ഘായുഷ്മാന്മാരായി ഇരുന്നേനെ. അതു കൂടാതെ കത്തിച്ച ഫാന്സ് കാരോട് അദ്ദേഹം പറഞ്ഞതു നോക്കു ‘’ ചരിത്രത്തിന്റെ പ്രഭാവവും പ്രചോദനവും ഉള്ക്കൊള്ളാത്തവരാണു കോലം കത്തിക്കലുമായി നടക്കുന്നത്. ഹൃദയത്തില് നിന്നുള്ള ഉറവകള് ഇപ്പോള് വറ്റി വരളുകയാണ്. കോലത്തുനാടിന്റെ സംസ്കാരം കോലം കത്തിക്കലല്ല, കോലം കെട്ടലാണ്. ഈ നാട്ടുകാറ്ക്കു കോലം കത്തിക്കല് അപരിചിതമാണ്. ‘’ എങ്ങനെയുണ്ട് ?. വല്ലതും മനസ്സിലായാ ഫാന്സെ ?. കുറച്ചു നേരം ചിന്തിച്ചാല്‍ വട്ടിളകാത്ത എതെങ്കിലും ഫാന്സ്കരന്‍ ബാക്കി ഉണ്ടെങ്കില്‍ അവര്‍ക്കും ഇളകിക്കോളും. എന്തായാലും ഈ നാട്ടുകാരല്ല കോലം കത്തിച്ചത് വേറെ ഏതൊ ഗ്രഹത്തില് നിന്നും ടാക്സി പിടിച്ചു വന്ന ജീവികളാണ് കോലം കത്തിച്ചത് എന്നാണ് അഴിക്കോട് സാറു തന്നെ പറയുന്നത്.. അല്ലാതെ കോലത്തുനാട് കാരോ ...  അയ്യെ ഛേ…

അല്ല സാറന്മാരെ നമ്മുടെ തിലകന് ചേട്ടന് ഇപ്പൊ എവിടെയാ ?. അദ്ദേഹമായിരുന്നല്ലൊ ഇതിന്റെയൊക്കെ മുഖ്യഹേതു. ഇപ്പൊ അദ്ദേഹം പറയുന്നതൊന്നും കേള്ക്കാനില്ലല്ലൊ !. അവസാനമായി അദ്ദേഹം പറഞ്ഞത് ഉപാധികളോടെ ചര്‍ച്ചയ്ക്കു തയാര്‍ എന്നാണെന്നാണ് എന്റെ ഓര്‍മ്മ. ആരെങ്കിലും അതിനെക്കുറിച്ച് സംസാരിച്ചതായി പിന്നീടു കണ്ടില്ല. ഇനി ഈ തര്‍ക്കം ഒന്നു നിറുത്തു എന്നു തിലകന് ചേട്ടന്‍ ആവശ്യപ്പെട്ടാലും തീരുമെന്നു തോന്നുന്നില്ല. അങ്ങനെ ആവശ്യപ്പെട്ടാല്‍ മിക്കവാറും തിലകന്‍ ചേട്ടനു തല്ലു കിട്ടാനാ ചാന്‍സ്. എന്തായാലും കേരളം ഒരു കോമഡി സിനിമയിലെ ക്ലൈമാക്സ് രംഗം പോലെ പരസ്പരം ചീമുട്ട എറിഞ്ഞു കളിക്കുന്നുണ്ട്. ഏറു കിട്ടാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ ദയവു ചെയ്തു ആ ഏറു സദയം മേടിച്ചു സായൂജ്യം അടയു. ഇനി നിങ്ങളും പറയു ‘‘ന്റെ അയലോക്കത്തെ ചേട്ടനു പണ്ടെ ഭ്രാന്താ ‘’ നോക്കാല്ലൊ എന്താ സംഭവിക്കാന്‍ പോകുന്നത് എന്നു.

എന്തായാലും ഈ അവസരം നമ്മുടെ സര്‍ക്കാര്‍ മുതലാക്കണം എന്നു തന്നെയാണ് ഈയുള്ളവന്റെ താഴ്യമായായ അഭിപ്രായം. കേരളത്തില്‍ മൊത്തം എത്ര ഭ്രാന്തന്‍മാര്‍ ഉണ്ടെന്നു ഇപ്പൊ തന്നെ ഒരു സെന്‍സസ് എടുക്കാവുന്നതാണ്. ഒന്നു വേഗം തുടങ്ങു പ്ളീസ്. എന്തായാലും എങ്ങനെ കൂട്ടിയാലും ആകെ മൊത്തം ഒരു മലയാളി എങ്കിലും ബാക്കി കാണും ഭ്രാന്തില്ലാത്തതായിട്ട്. ആരെന്നൊ ?.. സംശയിക്കണ്ട ഈ ഞാന്‍ തന്നെ.. അതിനേയ് .. ഞാനേയ്.. കേരളത്തിലല്ലല്ലോ …. ടങ്ട ടായ് യ് യ്.

ഇനി അഥവാ ആര്‍ക്കെങ്കിലും എന്റെ കോലം കത്തിക്കണൊ ?. ഞാന്‍ കാലു പിടിക്കാം.. ദയവു ചെയ്തു വേഗം കത്തിക്കൂ.. എന്റെ ആയുസ്സ് കൂടിയാല്‍ എനിക്കെന്താ പുളിക്കുമോ ?.....



വാല്‍ക്കഷണം.

‘ ങും ഇപ്പോഴല്ലെ നമ്മുടേ ലീഡര്‍ജീയുടെ ദീര്‍ഘായുസ്സിന്റെ രഹസ്യം പിടികിട്ടിയത് ’…

ഇനി കുറച്ചു കാശു ചെലവായാലും വേണ്ടില്ല കുറച്ചു ആള്‍ക്കാരെ നാളെ തന്നെ അറേഞ്ചു ചെയ്യണം. ലത് കത്തിക്കാന്..



ചരിത്ര സ്രഷ്ടാക്കള്‍

‘’എടോ താനല്ലെ ഉട്ടൊപ്പ്യന്‍ താരം എന്ന പേരില്‍ ബ്ലോഗ് എഴുതുന്നത് ?. ‘’
‘’ അതെ. ഞാന്‍ തന്നെയാ ‘’. ചോദ്യം കേട്ടു ഞാന്‍ ഒന്നന്തം വിട്ടു. ദൈവമെ ഇത്രപെട്ടെന്നു ഫേമസ് ആയൊ ! പക്ഷെ ചോദിച്ചയാള്‍ നമ്മുടെ കമ്പനിയില്‍ തന്നെ ആയതു കൊണ്ട് അറിയാന്‍ വഴിയുണ്ട്. കാരണം ഇന്റേണല്‍ മെയിലില്‍ എന്റെ മഹത്തായ സൃഷ്ടികള്‍ കിടന്നു കറങ്ങുന്നതു കൊണ്ട് അറിയാന്‍ വഴിയുണ്ട്.

‘’ എടോ താന്‍ ഭഗത് സിംഗിന്റെ ചരമദിനം വാലന്റയിന്‍സ് ദിനത്തിന്റെ അതേ ദിവസമാണ് എന്നു പറഞ്ഞു കൊണ്ടിറങ്ങിയ മെയിലിനെക്കുറിച്ച് എഴുതിയ ബ്ലോഗില്ലെ, അതു സംഗതി കൊള്ളാം. കാരണം ഇങ്ങനെയുള്ള തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുന്ന ഒരുപാട് മെയിലുകള്‍ ഇറങ്ങുന്നുണ്ട്. എന്തായാലും താന്‍ അതിനെ വിമര്‍ശിച്ചുകൊണ്ട് എഴുതിയത് നന്നായി.’‘ പുള്ളിക്കാരന്‍ അഭിനന്ദനങ്ങള്‍ അങ്ങ് വാരിച്ചോരിയാന്‍ തുടങ്ങി. ഞാന്‍ എന്താ ചെയ്ക ഒക്കെ അങ്ങ് കേട്ടുകോണ്ട് നിന്നു. അല്ലേങ്കിലും ഞാന്‍ ഒരു പാവമാണല്ലൊ !.

പുള്ളിക്കാരന്‍ ഇതൊക്കെ പറഞ്ഞ് അങ്ങ് പോയി. പക്ഷെ എന്റെ കൂടെ നമ്മുടെ ഒരു സുഹൃത്തും ഉണ്ടായിരുന്നു. കക്ഷി ഇതൊക്കെ കേട്ടുകോണ്ടു നിള്‍ക്കുകയായിരുന്നു. അഭിനന്ദകന്‍ പോയതും നമ്മുടെ സുഹൃത്ത് ചോദിച്ചു ‘’ അല്ല എന്താ സംഗതി ?’‘
ഞാന്‍ പറഞ്ഞു ‘’ ഭഗത് സിംഗിനെ കുറിച്ചു ഒരു മെയില്‍ വന്നില്ലേ?, വലന്റൈന്‍സ് ദിനത്തിന്റെ അന്ന്. അതിനെക്കുറിച്ച് ഞാന്‍ എഴുതിയ ബ്ലോഗിനെക്കുറിച്ചു പറഞ്ഞതാ പുള്ളിക്കാരന്‍.’‘
‘’ ഓ.. അതായിരുന്നോ ?. ശരിയാ ആ മെയില്‍ ഞാനും കണ്ടിരുന്നു. അല്ല എനിക്ക് ഒരു സംശയം. ആരാ ഈ ഭഗത് സിംഗ് ?.. പുള്ളിക്കാരനു എന്താ പറ്റിയത് ? ‘’. നമ്മുടെ സുഹൃത്ത് വളരെ കാര്യമായി തന്നെ എന്നോട് ചോദിച്ചു.

പക്ഷെ ഇതു കേട്ടാതും ഞാന്‍ അമ്പരന്നു. ഇതെന്തു മനുഷ്യന്‍ ! ഭഗത് സിംഗിനെ അറിയാത്ത ഇന്ത്യാ‍ക്കാരനോ ?. ജനിച്ചതും പഠിച്ചതും ഒക്കെ കേരളത്തില്‍, എന്നിട്ടും ഭഗത് സിംഗിനെ അറിയില്ല എന്നു വച്ചാല്‍ ! ചില ഗള്‍ഫ് കുട്ടികള്‍ക്ക് ഒരുപക്ഷെ അറിയില്ല എന്നു പറഞ്ഞാല്‍ നമുക്കങ്ങ് ക്ഷമിക്കാം, അവരു പഠിക്കുന്നതൊക്കെ ഗള്‍ഫില്‍ അല്ലെ. എന്നിരുന്നാലും ആ കുട്ടികള്‍ക്ക് നമ്മുടെ ചരിത്രത്തില്‍ ഒക്കെ നല്ല പിടിയാണ്. ഇവിടെ പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ കൂടുതലും ഇന്ത്യന്‍ സ്കൂളൂകള്‍ ആയതു കൊണ്ട് അവര്‍ കുറച്ചെങ്കിലും നമ്മുടെ ചരിത്രം മനസ്സിലാക്കുന്നു. പക്ഷെ ഇതു അങ്ങനെയല്ലല്ലൊ, എങ്കിലും വലിയ ഭാവ വ്യത്യാസം കൊടുക്കാതെ ഞാന്‍ പറഞ്ഞു ‘’ ഭഗത് സിംഗ് നമുടെ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു. അല്ല നീ സ്കൂള്‍ ക്ലാസ്സില്‍ ഒന്നും പഠിച്ചിട്ടില്ലെ ഭഗത് സിംഗിനെക്കുറിച്ച് ? ‘’.



‘’ ഓ.. സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നൊ ?. ഞാന്‍ വേറെ എന്തൊ കരുതി.. ചിലപ്പൊ സ്കൂളില്‍ പഠിപ്പിച്ചു കാണും. ഇനി ചിലപ്പൊ ഞാന്‍ സ്കൂളില്‍ ചെല്ലാത്ത ദിവസം വല്ലതുമാവും പഠിപ്പിച്ചത് ‘’. സുഹൃത്ത് അല്പം ചമ്മലോടെ പറഞ്ഞു. ഇതു കേട്ടിട്ട് എനിക്കു ചിരിക്കാതെയിരിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ ഈ സംഭവം അവിടെ കഴിഞ്ഞെങ്കിലും ഇതിന്റെ രണ്ടാം ഭാഗം അരങ്ങേറുന്നത് നമ്മുടെ ഓഫീസ്സില്‍ പിറ്റെദിവസം ആയിരുന്നു.



എന്നും വൈകുന്നേരം നമ്മുടെ ഓഫീസില്‍ ഒരു അതിഥി വരും. അതിഥി വന്നാല്‍ കുറച്ചു നേരം എന്തെങ്കിലും ഒക്കെ പറഞ്ഞു സമയം കളയും. പുള്ളിക്കാരനെ ഞങ്ങള്‍ക്കും ഇഷ്ടമാണ്. കക്ഷി എന്തെങ്കിലും ഒക്കെ എപ്പോഴും പറഞ്ഞു കൊണ്ടിരിക്കും. കക്ഷി വന്നതും തലേന്നു നടന്ന സംഭവം ഞാന്‍ എടുത്തിട്ടു. പുള്ളിക്കാരന്‍ ഇതു കേട്ടു ചിരിച്ചു ചിരിച്ചു ആകെ വശം കെട്ടു. എന്നിട്ട് നമ്മുടെ സുഹൃത്തിനെ വിളിച്ചു വരുത്തി കളിയാക്കാന്‍ തുടങ്ങി. നമ്മുടെ സുഹൃത്ത് എന്നെ ഒന്നു നോക്കി എടാ ദുഷ്ടാ ഈ ചതി എന്നോടു തന്നെ വേണമായിരുന്നൊ എന്ന ഭാവത്തില്‍. പക്ഷെ തന്നെ കളിയാക്കുനത് സഹിക്ക വയ്യതെ പുള്ളിക്കാരന്‍ തിരിച്ചു ഒരു നമ്പറിട്ടു. ‘’ ഓക്കെ എനിക്കു അറിഞ്ഞു കൂട ആരാ ഭഗത് സിംഗ് എന്നു. എന്നാല്‍ നീ പറ ആരാ ഈ ഭഗത് സിംഗ് ?’‘..



ഇതു കേട്ടപ്പൊ നമ്മുടെ അതിഥി ഒരു വിഞ്ജാന കോശമായിട്ട് പറഞ്ഞു. ‘’ എടോ, മണ്ടശ്ശിരോമണീ ആരെങ്കിലും ചോദിച്ചാല്‍ ഇനിയെങ്കിലും ശരിയായിട്ടു പറയണം. ചുമ്മാ പഠിക്കുന്ന സമയത്ത് പാഠപുസ്തകം മാത്രം വായിച്ചാല്‍ പോര. പുസ്തകം വായിക്കണം, ടി.വി കാണണം. ഭഗത് സിംഗ് ആണു രാമായണം സീരിയലില്‍ ഹനുമാന്റെ വേഷം ചെയ്തത് . മനസിലായാ ?’‘

എന്തായാലും എനിക്കു അപ്പോള്‍ തന്നെ മനസ്സിലായി. ഇനി ഇതു വായിക്കുന്ന നിങ്ങള്‍ക്കോ ?

ഈ മഹാന്മാരെയൊക്കെ ചില്ലു കൂട്ടില്‍ തന്നെ ഇട്ടു വയ്ക്കണം. കാരണം ഇവരൊക്കെയാണു ശരിയായ ചരിത്ര സ്രഷ്ടാക്കള്‍.

അഥിതി ദേവോ ഭവ:

ഒരു ദിവസം കുറെ അഥിതികള്‍ ഉട്ടോപ്പ്യനെ കാണാനെത്തി. വകയിലെ ഒരു അമ്മാവനും പിന്നെ അദ്ധേഹത്തിന്റെ മകളും ഭര്‍ത്താവും. നമ്മുടെ അമ്മാവനാണെങ്കില്‍ അല്‍പ്പം പൊങ്ങച്ചത്തിന്റെ ആളാണ്. ഇപ്പോഴും താന്‍ ഒരു സൂപ്പര്‍മാനാണ് എന്നാണു ഭാവം. അതുകൊണ്ട് പുള്ളിക്കാരന്‍ഇടയ്ക്കിടയ്ക്ക് പുതിയ തലമുറയെ അങ്ങ് കളിയാക്കും. പുള്ളിക്കാരന്റെ അഭിപ്രായത്തില്‍ പുതിയ തലമുറയിലെ ആള്‍ക്കാരൊക്കെ ‘’ബ്രൊയ്ലറ് ചിക്കന്സ്’‘ ആണ്.

             ഉട്ടൊപ്പ്യന് അഥിതികളെ സ്വീകരിച്ചിരുത്തി. ഉട്ടൊപ്പ്യന്റെ മകന് സ്വികരണമുറിയില് ഇരുന്നു കളിക്കുന്നുണ്ടായിരുന്നു അപ്പോള്‍. പക്ഷെ അഥിതികള്‍ വന്നിട്ടൊന്നും ചെക്കനു ഒരു മൈന്‍ഡുമില്ല. സാധാരണ ആരെങ്കിലും ഒക്കെ വന്നാല്‍ അവര്‍ക്ക് ഒരു സ്വൈര്യവും കൊടുക്കാതെ ചോദ്യങ്ങളൊക്കെ ചോദിച്ചു കൊണ്ട് അവരുടെ പിറകെ കാണും. ഇത്തവണ ഒരു അനക്കവുമില്ല. അവരാകട്ടെ കുട്ടിക്കായി ചോക്കളേറ്റ് ഒക്കെ മേടിച്ചു കൊണ്ടു വന്നിരുന്നു അതൊക്കെ കൊടുത്തിട്ടും ഒരു അനക്കവുമില്ല. അവസാനം ഉട്ടോപ്പ്യന് കുട്ടിയോട് ചോദിച്ചു ‘’ ടാ മോനായി, നീ എന്താടാ അങ്കിളിനോട് ഒന്നും മിണ്ടാത്തത് ?’‘.

            അപ്പൊ തന്നെ കുട്ടി നല്ല സത്യസന്ധമായി ഉത്തരം കൊടുത്തു ‘’ ങും എന്നിട്ടു വേണം ഇവരെല്ലാം പോയതിനു ശേഷം, കൊച്ചു വായിലാണോടാ വലിയ വറ്ത്തമാനം പറയുന്നത് എന്നു ചോദിച്ച് പപ്പ എന്നെ വഴക്കു പറയാന് ‘’
                              
       ഉത്തരം കേട്ടപ്പൊ മൂപ്പിലാനു ഭയങ്കര സന്തോഷം. ‘’ എടാ മിടുക്കാ. നീ കൊള്ളാമല്ലൊ. ഇങ്ങോട്ട് വന്നെ അങ്കിള് വിശേഷങ്ങളൊക്കെ ചോദിക്കട്ടെ ‘’. എന്നു പറഞ്ഞു കൊണ്ട് കുട്ടിയെ അടുത്തു വിളിച്ചിരുത്തി. പിന്നെ കുട്ടിയുടെ കൂടെ വേറെ ഒരു കുട്ടിയായി തമാശയും ചിരിയുമൊക്കെ ആയി അങ്ങ് കൂടി. കുറച്ചു സമയം കഴിഞ്ഞ് എല്ലാരും ഭക്ഷണം കഴിക്കാനായിട്ട് ഇരുന്നു. നമ്മുടെ ഉട്ടോപ്പ്യന്‍ നല്ല വിഭവാമൃദ്ദമായ ഭക്ഷണം തന്നെ ഒരുക്കിയിരുന്നു അതിഥികള്‍ക്ക് വേണ്ടി. പ്രധാന വിഭവം ചിക്കനായിരുന്നു. ഉട്ടോപ്പ്യന്‍ ചിക്കന്‍ കഴിക്കില്ല, എങ്കിലും അതിഥികള്‍ക്കായിട്ട് നല്ല ചിക്കന്‍ ഫ്രൈ ഒക്കെ ഉണ്ടാക്കി വച്ചു. പക്ഷെ വന്ന അതിഥികളില്‍ നമ്മുടെ മൂപ്പിലാന്റെ മരുമകന്‍ ചിക്കന്‍ കഴിക്കില്ല, പുള്ളിക്കാരനു ചെറിയ പൈത്സിന്റെ അസ്കിത ഉണ്ടെന്ന്. പിന്നെ മകളാവട്ടെ വറുത്തതും പൊരിച്ചതും ഒന്നു കഴിക്കില്ല ഡയറ്റിങിലാണ് പോലും, ദേഹം തടിച്ചു പോയാല്‍ പിന്നെ ലോ‍കസൌന്ദര്യമത്സരത്തില്‍ പങ്കെടുക്കാന്‍ പറ്റിയില്ലെങ്കിലോ ?.

                   ഇതൊക്കെ കണ്ടതും നമ്മുടെ അമ്മവന്റെയുള്ളിലെ  സൂപ്പര്‍മാന്‍ സടകുടഞ്ഞെഴുന്നേറ്റു. മൂപ്പിലാന്‍ എല്ലാരും കേള്‍ക്കെ തന്നെ അങ്ങ് വിളിച്ചു പറഞ്ഞു. ‘’ ഇന്നത്തെ തലമുറയെ എന്തിനു കൊള്ളാം ?  എന്തൊക്കെ നിയന്ത്രണങ്ങളാ ?. അതൊക്കെ നമ്മുടെ തലമുറ. എന്നെ നോക്ക് ഒരു കുഴപ്പവുമില്ല. നിങ്ങളാരും ചിക്കന്‍ കഴിക്കണ്ട. ഇതു മൊത്തം ഞാന്‍ തന്നെ തിന്നു തീര്‍ത്തോളാം. എന്റെ ശരീരമെ അങ്ങനെയിങ്ങനെ ഉള്ളതല്ല ഉരുക്കാ ഉരുക്ക്‘’. ഇത്രയും പറഞ്ഞ് മൂപ്പിലാന് പാത്രം നീക്കിവച്ച് ഓരൊ കഷണങ്ങളായി എടുത്ത് തീറ്റയും തുടങ്ങി. മറ്റുള്ളവരും ആ തമാശയില് പങ്കു ചേര്‍ന്നു.

           പക്ഷെ ഇതെല്ലാം കണ്ടുകോണ്ട് ഒരാള്‍ അടുത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു, നമ്മുടെ ഉട്ടൊപ്പ്യന്റെ കുട്ടി. അവന്‍ അല്പ നേരം അന്തം വിട്ട് അമ്മവന്റെ തീറ്റ നോക്കി ഇരുന്നു. എന്നിട്ട് അടുക്കളയില്‍ നിന്ന അമ്മയോട് വിളിച്ചു പറഞ്ഞു.

‘’ മമ്മി……, മമ്മിക്കു കഴിക്കാന്‍ മാറ്റി വച്ചിരിക്കുന്ന ചിക്കന്‍ വേഗം എടുത്തു കഴിച്ചൊ, അല്ലെങ്കില്‍ ഈ അമ്മവന്‍ അതും കൂടെ എടുത്തു തിന്നു കളയും. ‘’


അതോടെ ആ അന്തരീക്ഷം അവാര്‍ഡ് പടം പോലെയായി.



കോടതിയിലൂടെ വെടിവഴിപാട്.

    നമ്മുടെ ഹൈക്കോടതി കൊച്ചിന്‍ ദേവസ്വം ബോറ്ഡിനോട് ഒരു ചോദ്യം ചോദിച്ചു ക്ഷേത്രങ്ങളില്‍ നടക്കുന്ന വെടിവഴിപാടില്‍ ചെറിയ ചില പരിഷ്കാരങ്ങള്‍ അങ്ങ് വരുത്തിക്കൂടെയെന്നു. അതായത് ‘വെടിയൊച്ച എന്ത് കൊണ്ട് റെക്കോര്ഡ് ചെയ്തു കേള്പ്പിച്ചു കൂടാ’, എന്നാണ് കോടതിയുടെ ചോദ്യം. ഒറിജിനല്‍ വെടിയായാലും റെക്കോറ്ഡ് ആയാലും വരുന്നത് രണ്ടും ഒച്ചയല്ലേ ?. ഭഗവാന് ഒച്ചമാത്രം കേട്ടാപ്പൊരെ ഇനിയിപ്പൊ ദേവലോകത്തു നിന്നും സി ബി ഐ യെയൊന്നും അയക്കില്ലല്ലൊ പൊട്ടിച്ചത് ഒറിജിനല്‍ ആണൊ അതൊ ഡ്യുപ്പ്ലിക്കറ്റ് ആണൊ എന്നൊക്കെ അന്വേഷിക്കാന്‍. കാലം പുരോഗമിച്ചിട്ടും ഇപ്പൊഴും നമ്മുടെ ചില കാര്യങ്ങളില്‍ നാം മോഡേണ്‍ ആയിട്ടില്ല. മിമിക്രിക്കരൊക്കെ ഹൈടെക് പൂജകള്‍ ഒക്കെ സ്റ്റേജില്‍ അവതരിപ്പിച്ചിട്ടുണ്ട് അതു പോലെ എന്ത് കൊണ്ട് വെടിവഴിപാടിലും ഒരു മാറ്റം വരുത്തിക്കൂടാ ?. പക്ഷെ ഇതെഴുതുന്നത് കൊണ്ട് ആരുംവിചാരിക്കണ്ട ഇനി ഉട്ടോപ്പ്യന്‍ കോടതിയെ കളിയാക്കാന്‍ വേണ്ടിയാണ് ഇതെഴുതുന്നതെന്നു. ഇതു വായിച്ചപ്പൊ ഈ ചെറിയ മനസ്സില് വലിയ ചില വിചാരങ്ങള്‍ അങ്ങ് കടന്നു പോയി. അതു നിങ്ങളുമായിട്ട് ഒന്നു പങ്കു വച്ചില്ലേങ്കില്‍ ഇനി ഉറക്കം കിട്ടിയില്ലെങ്കിലോ !.

എന്തായാലും ലോകം മാറിക്കൊണ്ടിരിക്കുന്നു അപ്പൊ അതിനൊത്ത പരിഷ്കരണങ്ങള്ള് എല്ലാ മേഖലയിലും വരട്ടെ. വെടി വഴിപാട് ചില സുപ്രധാന ക്ഷേത്രങ്ങളില്‍ നിറുത്തിയത് ശബ്ദമലിനീകരണവും പിന്നെ ഒരുപാട് ഭക്തജനങ്ങള്‍ വരുന്ന ക്ഷേത്രങ്ങളില്‍ വെടിമരുന്നു കൊണ്ട് ഇനി എന്തെങ്കിലും അപകടം ഉണ്ടായാലൊ എന്നൊക്കെ പേടിച്ച് ആവണം. അതൊക്കെ എന്തായാലും നല്ലതു തന്നെ. എന്നിരിക്കിലും, ദേവസ്വം ബോറ്ഡ് ഇതു വരെ ഇതിനു ഒരു മറുപടി നല്‍കിയതായി പത്രങ്ങളിലൊന്നും കണ്ടില്ല. (ഇനി അഥവാ ആരങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ സവിനയം അറിയിക്കുക). എന്തായാലും അതിനെക്കുറിച്ച് ഒരു അറിവ് ലഭിക്കുന്നത് വരെ ഞാന്‍ ആകെ ഒരു സ്വപ്ന ലോകത്താണ് ഇപ്പോള്‍. കാരണം ഒരുപാട് അമ്പലങ്ങള്‍ ഒക്കെയുള്ള ഒരു നാട്ടിന്‍പുറത്തുകാരനാണ് ഈ ഞാനും. അപ്പൊ ഭാവിയില്‍ അവിടെ വരുന്ന മാറ്റങ്ങളില്‍ നമുക്കും പങ്കുണ്ടാവുമല്ലൊ. നമുക്കും നമ്മുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാം.

ഉട്ടൊപ്പ്യന്റെയും താരത്തിന്റെ അഭിപ്രായത്തില്‍ ഒട്ടനവധി മാറ്റങ്ങള്‍ ഈ കാര്യങ്ങളില്‍ നടപ്പിലാക്കാവുന്നതാണ്. അതു മാത്രവുമല്ല റേക്കോഡ് ആവുമ്പോള്‍ അതിനു ഒരുപാട് ഗുണങ്ങള്‍ ഉണ്ട്. ‘’ വലിയ വീട്ടില്‍ ഭാറ്ഗവന്‍ പിള്ള ചെറിയ വെടി നാലു, വലിയ വെടി നാല്. ‘’ എന്നു പറയുമ്പോള്‍ തന്നെ വോളിയം കൂട്ടിയും കുറച്ചും വെടിയുടെ വലിപ്പം അഡ്ജസ്റ്റ് ചെയ്യാം. അതു കൂടാതെ ചെറിയ വെടിയുടെ കൂടെ ഇനി മീഡിയം വെടി വേണമെങ്കില്‍ അതിനും റെക്കോഡ് ആണെങ്കില്‍ സ്കോപ്പുണ്ട്.
അല്ലെങ്കില്‍ തന്നെ എത്രകാലമായി പണക്കരെന്നൊ പാവപ്പെട്ടാവരെന്നോ ഭേദമില്ലതെ വേടി വഴിപാടിനും ഒറ്റ റേറ്റ്. ഇനി അതിലും ഒരു മാറ്റം ഒക്കെ വേണ്ടെ ?. അതിനു വേണമെങ്കില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്താം . ഒന്നു ആലോച്ചിച്ചു നോക്കു. കാശ് കുറഞ്ഞ രീതിയില്‍ വഴിപാട് നടത്തുന്നവറ്ക്കു വേണ്ടി സാധാരണ കാസറ്റില്‍ റെക്കോഡ് ചെയ്തു വച്ച വെടി കെള്‍പ്പിക്കാം. ഇനി കുറച്ചുകൂടി കാശ് ഉള്ളവറ്ക്കു സീഡിയിലൊ ഡി വി ഡിയിലൊ ഒക്കെ നല്ല എഫക്റ്റോടുകൂടി അങ്ങു കേള്‍പ്പിച്ചൂടെ ?. അതു കൂടാതെ കേള്‍പ്പിക്കാന്‍ പോകുന്ന സൌണ്ട് സിസ്റ്റം തന്നെ ഡിജിറ്റല്‍, ഡൊള്‍ബി  സറൌണ്ട് എന്നീ വകഭേദങ്ങളില്‍ തന്നെ പരീക്ഷിക്കാവുന്നതാണ്. അമ്പലങ്ങളില്‍ വിളിച്ചു പറയുന്നതു തന്നെ കേള്‍ക്കാന്‍ എന്ത് രസമായിരിക്കും. ‘’ വലിയ വീട്ടില്‍ ഭാറ്ഗവന്‍ പിള്ള ഡിജിറ്റല്‍ വെടി മൂന്നു, ഡോള്‍ബി വെടി അഞ്ച് , ലൌഡ് സ്പീക്കറ് വെടി രണ്ട് ‘’ .. ഹയ്യമാ എന്ത് നല്ല രസം.

നമ്മുടെ നാട്ടില്‍ കല്യാണ മമാങ്കം നടത്തുന്ന ധൂര്‍ത്തന്മാര്‍ക്ക് ഈ വെടിവഴിപാടില്‍ കൂടെ എന്തെല്ലാം അവസരങ്ങളാണ് വന്നു ചാടുന്നതെന്നു നോക്കു. അവര്‍ക്ക് ഇനി ഒരു വെടിവഴിപാട് മഹോത്സവം തന്നെ അങ്ങ് ആഘോഷിക്കാം. അവര് നടത്താന്‍ ഉദ്ധേശിക്കുന്ന വെടി വഴിപാട് അവര്‍ക്ക് അവരവരുടെ ഇഷ്ടത്തിനു നടത്താന്‍ ഉള്ള സ്വാതന്ത്ര്യം അനുവദിക്കുക. അങ്ങനെ വരുമ്പോള്‍ വെടിശബ്ദത്തോടൊപ്പം തന്നെ ബാക്ഗ്രൌണ്ടില്‍ പഞ്ചാരി മേളമൊ അതു പോരെങ്കില്‍ നല്ല വെസ്റ്റേണ്‍ മ്യൂസിക്കോ കേള്‍പ്പിക്കാം. ഇനി കുറച്ചു കൂടുതല്‍ കാശൊക്കെ ചെലവാക്കാമെങ്കില്‍ അമ്പലത്തിന്റെ മുന്നില്‍ തന്നെ ഒരു വലിയ സ്ക്രീന്‍ വച്ച് അതില്‍ പ്രൊജക്റ്ററില്‍ കൂടെ വെടിപൊട്ടുന്ന സീനുകള്‍ കാണിക്കാം. ശബ്ദത്തോടൊപ്പം തന്നെ മാനത്തു പൊട്ടി വിടരുന്ന അമിട്ടിന്റെ സീനുകള്‍ കണ്ട് ഭക്ത ജനങ്ങള്‍ക്കു ആനന്ദിക്കാം.

നാട്ടിലെ തന്നെ വലിയ പ്രമാണിമാര്‍ക്ക് തങ്ങളുടെ അന്തസ്സിനു യോജിച്ച രീതിയില്‍ വേണമെങ്കില്‍ ഈ സീനുകളില്‍ നല്ല ഒരു റിയാലിറ്റിക്കു വേണ്ടി ചില മാറ്റങ്ങള്‍ ഒക്കെ നടത്താം. വെടിവഴിപാടിനൊപ്പം തന്നെ അനുഗ്രഹം ചൊരിയുന്ന ദേവന്മാരുടെ സീനുകളും ഇതില്‍ ഉള്‍ക്കൊള്ളിക്കാവുന്നതാണ്. ഇതിനായി വേണമെങ്കില്‍ ടി.വി സീരിയലുകളില്‍ ദൈവവേഷം അഭിനയിക്കുന്ന നടീ നടന്മാരെ ഉപയോഗിക്കാം. ഇനി ഇതും ശബ്ദ മലിനീകരണം ആയി മാറുകയാണെങ്കില്‍ അതിനും ഒരു മാര്‍ഗം ഉണ്ട്. എത്രയൊ ചാനലുകല്‍ ഉണ്ട് നമുക്ക് അവയിലൂടെ ഈ വെടിവഴിപാട് ലൈവ് ആയി നടത്തിയാല്‍ ആര്‍ക്കും ഒരു പ്രശ്നവും ഉണ്ടാകില്ല. രാവിലെ മുതല്‍ എല്ലാ ചാനലുകളും അമ്പലങ്ങളില്‍ നിന്നും ലൈവ് പരിപാടി തുടങ്ങട്ടെ. ആവശ്യക്കാര്‍ ചാനലിലേക്ക് ആവശ്യത്തിനനുസരിച്ചുള്ള വെടി വഴിപാടിനു വേണ്ടി എസ്.എം.എസ് ചെയ്യട്ടെ. സ്വന്തം വീട്ടില്‍ ഇരുന്നു കൊണ്ട് ആ വഴിപാട് കാണാം.

ക്ഷമിക്കണം ഇത്രയും വരെ ആയപ്പൊ ഞാൻ കട്ടിലിൽ നിന്നും താഴെ വീണു പോയി. അതു കൊണ്ട് സ്വപ്നത്തിന്റെ ബാക്കി കാണാൻ പറ്റിയില്ല. ഇനി അഥവാ ഇതിന്റെ ബാക്കി ഭാഗം ആരെങ്കിലും കണ്ടിട്ടുണ്ടേങ്കിൽ എനിക്കു എസ്.എം.എസ് ചെയ്യുക.. ചെയ്യേണ്ട ഫോർമാറ്റ് ‘’ ഐ.ഒ എന്നെ തല്ലല്ലെ സ്പസ് ഇനി ഞാൻ നന്നായിക്കോളാം’‘..

വാലന്റൈന്‍ ദിനവും ചില മെയിലുകളും.


On this day in 1931 in the morning time legendary BHAGATH SINGH, RAJGURU & SUKHDEV were hanged to their deaths. But today we (Indians) don’t even remember their names. We only celebrate Chocolate day, Hug Day, Kiss day, Valentine day, etc; At least we can pass this message to every Indians & SALUTE THEIR SACRIFICE FOR OUR COUNTRY.


I notice this only when I receive SMS from my previous boss in India.


Regards


ചിലര്‍ക്കു ഭയങ്കര രാജ്യസ്നേഹമാണ്, അതു ചില പ്രത്യേക സന്ദർഭങ്ങളിര്‍ അങ്ങു പ്രകടിപ്പിക്കുകയും ചെയ്യും. പക്ഷെ കാണിക്കുന്നതൊ കൂടുതല്‍ പേരും വളരെ സന്തോഷത്തോടെ ഇരിക്കുന്ന സമയത്തായിരിക്കുമെന്നെയുള്ളു. പക്ഷെ രാജ്യ സ്നേഹം കാണിക്കുന്നവരുടെ ആത്മര്‍ത്ഥതയെ ആരും ചോദ്യം ചെയ്യില്ല. കാരണം അങ്ങനെ ചെയ്യുന്നവര്‍ ഒരുപക്ഷെ രാജ്യദ്രോഹികള്‍ ആയി മാറിയാലോ ?. ഫെബ്രുവരി 14, വാലന്റയിന്‍സ് ഡെ ആയി ലോകം മൊത്തം ആഘോഷിക്കുന്നു. പ്രേമിക്കുന്നവര്‍ക്കു വേണ്ടി വര്‍ഷത്തിലെ ഒരു ദിവസം ഇങ്ങനെയും മാറ്റി വച്ചിരിക്കുന്നു. അതിനു വേണ്ടി തിരഞ്ഞെടുത്ത മാസവും പൂര്‍ണ്ണതയില്ലാത ഒരു മാസം. ഒരു പക്ഷെ ശതമാനത്തില്‍ കൂടുതല്‍ പ്രണയങ്ങളും വിവാഹത്തില്‍ കലാശിക്കാത്തത് കൊണ്ടാവും ഇത്. എങ്കിലും എറ്റവും മനോഹരമായ പ്രണയങ്ങളായി കാവ്യങ്ങളില്‍ കൂടിയും കഥകളില്‍ കൂടെയും നാം മനസ്സിലാക്കിയിട്ടുള്ള പ്രണയങ്ങളില്‍ കൂടുതലും വിവാഹത്തില്‍ കലാശിച്ചിട്ടില്ല. അതില്‍ ഏറ്റവും വലുതു രാധാ കൃഷ്ണന്മാരുടെ പ്രണയം തന്നെയാണ്. കൂടാതെ റോമിയൊ ജുലിയറ്റ്, ചന്ദ്രിക രമണന്‍ ഇവയെല്ലാം മനുഷ്യമനസ്സുകളില്‍ ഒരു നൊമ്പരമുണത്തി, പ്രണയമെന്നാല്‍ ത്യാഗം എന്നാണ് എന്ന സന്ദേശത്തോടെ കടന്നു പോയതാണ്.


ഇത്രയൊക്കെ ഞാന്‍ പറയാന്‍ പ്രത്യേകിച്ച് എന്തെങ്കിലും കാരണം ഉണ്ടൊ എന്നു ചോദിച്ചാല്‍ ഫോര്‍വെഡ് മെയില്‍ വിദഗ്ദര്‍ ഇന്നു രാവിലെ മുതല്ല് പ്രചരിപ്പിച്ച മുകളില്‍ കാണുന്ന സന്ദേശം ഒന്നു മാത്രമാണ്. ഇന്നത്തെ ദിവസം എന്റെ പല സുഹൃത്തുക്കളിള്‍ നിന്നുമായിട്ട് എനിക്കു ലഭിച്ച മെയിലില്‍ എണ്ണത്തില്‍ കൂടുതല്‍ ഇതായിരുന്നു. അയക്കുന്നവര്‍ക്കെല്ലാം ഒറ്റലക്ഷ്യമേയുള്ളു ‘’ കത്തിജ്വലിക്കുന്ന രാജ്യസ്നേഹം ‘’. ഇതുകാണുമ്പോള്‍ ഉട്ടോപ്പ്യനു തോന്നിയത് കല്ല്യാണത്തിനു വന്നു ചില പ്രകടനം കാഴ്ച വയ്ക്കുന്ന അമ്മാവന്മാരെയും അളിയന്മാരെയുമാണ്. കല്ല്യാണം നടക്കുന്ന വീട്ടിലൊ ആ വീട്ടുകാരോടോ ഒരു ആത്മാര്‍ത്ഥതയും കാണില്ല ഈ സാധനങ്ങള്‍ക്ക് എന്നാലും കല്ല്യാണത്തിന്റെ ആ ദിവസം വീട്ടിലെ കാരണവസ്ഥാനം പുള്ളിക്കാരനായിരിക്കും. പറ്റിയാല്‍ ആ ദിവസം വരന്റെയൊ വധുവിന്റെയൊ ആള്‍ക്കരുമായി ഒരു നല്ല വഴക്കും നടത്തിയിട്ടെ ഈ മഹാന്മാര്‍ പോകാറുള്ളു.


ഒരുപക്ഷെ ഈ ഒരു മെയില്‍ അയച്ചതിന്റെ പിന്നിലും ഈ അമ്മാവന്‍ അളിയന്‍ ബുദ്ധിയുള്ള എതോ മഹാ രാജ്യസ്നേഹി ആവാനെ വഴിയുള്ളു. അമ്മാവന്റെ ലക്ഷ്യവും തല്‍ക്കാലം കുളത്തില്‍ അല്പം വിഷം കലക്കുക. നമ്മക്കൊ പ്രായമായി, ആയ കാലത്തു ലവളൂമാരുടെ പിറകെ നടന്നിട്ട് ഒരുത്തിയും തിരിഞ്ഞു നോക്കിയില്ല. എന്നാപിന്നെ ഒറ്റ ഒരുത്തനും ഈ പ്രണയദിനത്തില്‍ അങ്ങോട്ട് പ്രണയിക്കണ്ട. അതു കൊണ്ട് ഈ ദിനത്തില്‍ എല്ലാ കാമുകീകാമുകന്മാരും രാവിലെ മുതല്‍ ഒരു പത്തു മിനിറ്റ് മൌന ദുഖാചരണം പിന്നീട് മുഷ്ടി ചുരുട്ടി അന്തരീക്ഷത്തില്‍ എറിഞ്ഞു കൊണ്ട് പത്തു മുദ്രാവക്യം അങ്ങ് കാച്ചട്ടെ. വൈകുന്നേരം പറ്റിയാല്‍ ഒരു നാലു റൌണ്ട് വെടിയും പൊട്ടിച്ച് രാജ്യ സ്നേഹം പ്രകടിപ്പിക്കാം. ഇതെ സമയം മെയില്‍ വിദ്വാന്‍ മൂന്നമത്തെ പെഗ്ഗില്‍ ഐസ്ക്യൂബിട്ട് കൊണ്ട് ഒരു പരിഹാസച്ചിരിയില്‍ തന്റെ രാജ്യ സ്നേഹം കണ്ടോടാ പുല്ലന്മാരെ എന്ന ചോദ്യം ഉറക്കെയുറക്കെ ചോദിക്കുന്നുണ്ടാവും.


ഭാരതാംബയെ പ്രണയിച്ച ധീര രക്ത സാക്ഷി ഭഗത് സിംഗ് വീര ചരമം പ്രാപിച്ചത് ഇതെ ഫെബ്രുവരി 14 ആണെന്നണൊ ഈ മെയില്‍ വിദ്വാന്റെ പക്ഷം ?. അതൊ ഇതു പോലെ വിശേഷ ദിവസങ്ങളില്‍ എല്ലാം നമ്മള്‍ നമ്മുടെ മഹരാഥന്മാരെ ഓര്‍ത്തുകൊണ്ട് ഇങ്ങനെയുള്ള വിശേഷ ദിവസങ്ങള്‍ ആഘോഷിക്കാന്‍ പാടില്ല എന്നാണൊ ?. അങ്ങനെയാണെങ്കില്‍ ന്യൂ ഇയറിന്റെ പേരില്‍ അടിച്ചു പൂക്കുറ്റിയാകുന്ന നമ്മുടെ അണ്ണന്മാരും അമ്മാവന്മാരും രാജ്യസ്നേഹത്തെക്കുറിച്ച് ഒന്നു ആലോചിക്കുന്നത് നല്ലതായിരിക്കും. എന്തായാലും ചോദിച്ച ഒരു ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടില്ല എന്നു ഉട്ടോപ്പ്യനും അറിയാം. പക്ഷെ വീര ഭഗത് സിംഗ് വീര സ്വര്‍ഗം പൂകിയത് മാര്‍ച്ച് 23, 1931 എന്നാണ് ഈയുള്ളവന്റെ അറിവ്. എന്തായാലും ഇതു വായിക്കുന്നവരും തീര്‍ച്ചയായും ഈ രണ്ട് സൈറ്റുകള്‍ ഒരു ഉറപ്പിനു വേണ്ടി നോക്കുക.


http://www.whereincity.com/india/great-indians/freedom-fighters/bhagat-singh.php


http://en.wikipedia.org/wiki/Bhagat_Singh


എന്തൊക്കെയായാലും അതിരുകടക്കാതെയുള്ള എന്ത് ആഘോഷങ്ങളും എല്ലാ രാജ്യക്കാര്‍ക്കും എതു മതക്കാര്‍ക്കും ആഘോഷിക്കാം. ജീവിതത്തിന്റെ മുക്കാല്പങ്കും ദു:ഖത്തില്‍ മുങ്ങിക്കിടക്കുന്ന ജനതയെ അല്പസമയമെങ്കിലും സന്തോഷത്തിന്റെ നെറുകയില്‍ എത്തിക്കാന്‍ ഇത്തരം ആഘോഷങ്ങള്‍ക്കു കഴിഞ്ഞാല്‍ അതു വളരെ നല്ല കാര്യം തന്നെയാണ്.










സൂപ്പര്‍ സ്റ്റാര്‍ ബീരാനും എരുമപ്രയോഗവും.

നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ ബീരാനിക്കാക്കും പണികിട്ടി. പണി എന്നു വച്ചാല്‍ സാധാരണ പണിയൊന്നുമല്ല നല്ല സൂപ്പര്‍ പണി തന്നെ നമ്മുടെ സൂപ്പര്‍സ്റ്റാറിനു കിട്ടി. സാധാരണ ഒരു പ്രേക്ഷകനും വിശ്വസിക്കാന്‍ പറ്റില്ല സൂപ്പര്‍സ്റ്റാര്‍ ബീരാനിക്കാക്കു പണി കിട്ടി എന്നു കേട്ടാല്‍. കാരണം സരസനും നിഷ്കളങ്കനും സര്‍വോപരി ഒരു പ്രശ്നങ്ങള്‍ക്കും ചെന്നു തലയിടാത്ത ഒരു പാവത്താനുമാണു നമ്മുടെ സൂപ്പര്‍സ്റ്റാര്‍ ബീരാര്‍. സിനിമാ ലോകത്ത് ബീരാനെ പോലെ ബീരാന്‍ മാത്രമെ കാണു. കേരളത്തിന്റെ തനതു കലയായ ഓട്ടന്തുള്ളല്‍ രംഗത്തു നിന്നും സിനിമയില്‍ എത്തി സൂപ്പര്‍സ്റ്റാര്‍ ആയ ആദ്യത്തെ കലാകാരന്‍ ആണ് ബീരാനിക്ക. ബീരാനിക്കായുടെ പ്രശസ്തി കൊച്ചു കേരളത്തില്‍ മാത്രം ഒതുങ്ങിയില്ല ചെക്ക്പോസ്റ്റും കടന്ന് തമിഴ് നാട്ടിലും എത്തി. അവിടുത്തെ ജനങ്ങളും സൂപ്പര്‍സ്റ്റാര്‍ ബീരാനെ രണ്ടുകയ്യും നീട്ടി അങ്ങു സ്വീകരിച്ചു. അതോടെ തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ തിളങ്ങാന്‍ നമ്മുടെ ബീരാനിക്കാക്കു കഴിഞ്ഞു. ബീരാനിക്കാടെ പേരില്‍ ഒരു അമ്പലം വരെ കെട്ടാന്‍ നമ്മുടെ അണ്ണാച്ചിമാര്‍ പരിപാടി ഇട്ടു. തല്‍ക്കാലം അമ്പലം ഇല്ലാത്തത് കൊണ്ട് ദിവസവും ലിറ്ററു കണക്കിനു പാല്‍ ആണ് ബീരാനിക്കായുടെ ഫെക്സ്ബോറ്ഡില്‍ ഒഴിച്ചു കളയുന്നത്. വീട്ടിക്കെടക്കണ പിള്ളേരു പാലു കുടിച്ചില്ലേലെന്താ ബീരാനിക്കാടെ ഫ്ലക്സ് കുടിക്കുന്നുണ്ടല്ലൊ !

പക്ഷെ അങ്ങനെയുള്ള ബീരാനിക്കായെയണ് നമ്മുടെ അണ്ണാച്ചിമാര്‍ എല്ലാം കൂടെ ഇപ്പൊ തെറി കൊണ്ടഭിഷേകം നടത്തുന്നത്. കാരണം മറ്റൊന്നുമല്ല ബീരാനിക്ക ഒരു സംസഥാനത്തെ മൊത്തം ലേഡീസിനേം ഒന്നടങ്കം അധിക്ഷേപിച്ചു പോലും. പാവം നമ്മുടെ ബീരാനിക്ക ഇപ്പൊ ഓടി നടന്നു മാപ്പു പറച്ചിലിലാണ്. കാരണം നടക്കുന്നത് ഇങ്ങനെ –

ബീരാനിക്കടെ എറ്റവും പുതിയ മലയാളം സിനിമയാണ് ‘’പുയ്യാപ്ലമാര്‍ സന്തോഷത്തില്‍’‘. പടം ഇറങ്ങിയതും ഒടുക്കത്തെ ഹിറ്റ്. അപ്പൊപ്പിന്നെ നമ്മുടെ ചാനലുകാര്‍ ചുമ്മാതെ ഇരിക്കുമൊ, ഡെയ്ലി സിനിമയിലെ നടന്മാരെയും നടിമാരെയും സംഘടിപ്പിച്ച് പരിപാടികള്‍. അങ്ങനെ ഒരു ചാനലില്‍ നടന്ന ടോക് ഷോയില്‍ കഷ്ടകാലത്തിനു നമ്മുടെ ബീരാനിക്കയും പങ്കെടുത്തു. സിനിമയില്‍ നമ്മുടെ ബീരാനിക്ക ഭാര്യ ഇല്ലാത്ത സമയത്ത് വീട്ടിലെ വേലക്കാരിയെ കയറി പിടിക്കുന്ന ഒരു രംഗം ഉണ്ടത്രെ. സിനിമയില്‍ രസകരമായ ഈ രംഗത്തെക്കുറിച്ച് നമ്മുടെ അഭിനവ കേരള അവതാരക മങ്ക ഒരു ചോദ്യം അങ്ങു ചോദിച്ചു നമ്മുടെ സൂപ്പര്‍സ്റ്റാറിനോട്.


‘’ ചേറ്റാ സിന്മേലെ പോലെ വീറ്റിലെ വേലക്കാരിയെ ചേറ്റന്‍ ചേറ്റന്റെ വൈഫ് ഇല്ലാതെ നേറ്ത്ത് കേരി പിടിക്കാറുണ്ടോ ?.’‘ എന്നിട്ട് അവതാര മങ്ക കോഴി കൊക്കുന്ന പൊലെ കിടന്നു ചിരിക്കാനും തുടങ്ങി ഏതാണ്ട് ഒടുക്കത്തെ കോമഡി അടിച്ച മാതിരി.

പക്ഷെ നമ്മുടെ പാവം, നിഷ്കളങ്കനായ ബീരാനിക്ക ആ ചോദ്യത്തിനു കൊടുത്ത മറുപടിയും നിറ്ദ്ദോഷമായ ഒരു കോമഡിയായിരുന്നു പണ്ട് ഓട്ടന്‍ തുള്ളലിന്റെ ഇടക്കു പ്രേക്ഷകരെ രസിപ്പിക്കാന്‍ ഇറക്കുന്ന കോമഡി നമ്പറ് പോലെ ഒരു ചെറിയ നമ്പര്‍ അങ്ങു ഇറക്കി. ‘’ അതെങ്ങനെ പറ്റും, സൂറാബി 24 മണീക്കൂറും വീട്ടിത്തന്നെ കാണും. പിന്നെ പിടിക്കാനൊക്കെ എങ്ങനെ പറ്റും. അതുമാത്രമല്ല കൊച്ചെ, വീട്ടില്‍ നിക്കുന്ന വേലക്കാരി കൊച്ചിനാണെങ്കില്‍ പത്തുനാപ്പത്തഞ്ചു വയസ്സൊക്കെയുണ്ട്. കറുത്തു തടിച്ച് എരുമയെപ്പോലെ ഇരിക്കുന്ന ഒരു തമിഴത്തിയാണ് വീട്ടില്‍ നില്ക്കുന്നത് ‘’.

സംഗതി കേട്ട് എല്ലാരും ചിരിച്ചു. നമ്മുടെ അവതാരക മങ്കയാണെങ്കില്‍ ചിരി നിറുത്തുന്നില്ല. അങ്ങനെ ആ ടോക് ഷൊ ഒരു കോമഡി സിനിമയായി അവിടെ തീര്‍ന്നു. പക്ഷെ ഈ സംഗതി നമ്മുടെ തമിഴ് നാട്ടില്‍ റിലീസ് ആയത് ഒരു ട്രാജഡി സിനിമ ആയിട്ടാണ്. ഇതു കേട്ട ഏതൊ ദുഷ്ട ശക്തികള്‍ നമ്മുടെ ബീരാന്‍ സകല തമിഴ് പെണ്ണുങ്ങളെയും എരുമ എന്നു വിളിച്ചു എന്നങ്ങു വരുത്തി തീര്‍ത്തു. തമിഴ്നാട്ടിലാണെങ്കില്‍ ഒരു സിനിമയില് അഭിനയിച്ച നടനും എതേലും സിനിമക്കു ക്ലാപ്പടിച്ചവനും വരെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉണ്ട്. അങ്ങനെയുള്ള ഒരു സിനിമാക്കരന്റെ രാഷ്ടീയ സംഘടന ഈ എരുമ വിളിയെ അങ്ങ് ഏറ്റെടുത്തു. ആകെ സംഘടനയില്‍ ഉള്ള പത്തു പേരുമായി അങ്ങു പ്രകടനം തുടങ്ങി. അതോടെ രംഗം കൂടുതല്‍ വഷളായി. അഭിമാനത്തിനു ക്ഷതം തട്ടിയതും തട്ടാത്തതുമയ എല്ലാ തമിഴ് മക്കളും ഒരുമിച്ച് കൂടി പാവം ബീരാന്റെ കോലം കത്തിച്ചു. പിന്നെ നല്ല തമിഴ് മുദ്രാവക്യം വിളിച്ചു തുടങ്ങി. തമിഴ് മുദ്രാവാക്യം വിളിച്ചു വിളിച്ചു അവസാനം നല്ല അരുമയാന തെറികളില്‍ എത്തി. സംഭവം വഷളാകുന്നത് കണ്ട് തമിഴ് നാട് പോലീസ് ബീരാന്റെ വീട്ടിനു ശക്തമായ കാവല്‍ ഏര്‍പ്പെടുത്തി. മലവെള്ളം വരുന്ന പോലെ വരുന്ന ജനങ്ങളെ നേരിടാനായി നാലു പോലീസുകാരെ അങ്ങു കാവലിനും ഇട്ടു.

ദോഷം പറയരുതല്ലൊ പ്രകടനക്കാര് വരുന്നതു കണ്ട് നമ്മുടെ പോലീസ് ഏമാന്മറ് നേരെ അടുത്തുള്ള മുറുക്കാന്‍ കടയില് ചെന്നു സോഡയും മേടിച്ചു കുടിച്ചു കൊണ്ടു നിന്നു. അല്ലെങ്കിലും നാലു പേരുകൂട്ടം ചേറ്ന്നു വന്നാ പിന്നെ ഡാം പൊട്ടി ഒഴുകുന്ന മാതിരി മൂത്രമൊഴിക്കുന്ന പോലീസാ കാവലിനു നിന്നത്, നൂറുപേരെയൊക്കെ ഒറ്റക്കു നിന്നു അടിക്കും (!) നമ്മടെ അണ്ണ സിനിമയില് അതു കണ്ട് കയ്യടിക്കാനെ നമ്മക്കു പറ്റു.  പ്രകടനക്കാരു നേരെ ബീരാന്റെ വീടിന്റെ മുന്നില്‍ കിടന്ന കാര്‍ അങ്ങ് തല്ലി തകറ്ത്തു. പിന്നെ ജനാലചില്ലൊക്കെ എറിഞ്ഞുടച്ചു. നോക്കിയപ്പൊ ദാ വരുന്നു നമ്മടെ കഥാ നായിക നാല്‍പ്പ്പത്തഞ്ചിനു മുകളില്‍ പ്രായമുള്ള വേലക്കാരിക്കുട്ടി, കടയില് നിന്നും എതാണ്ട് സാധനവും മേടിച്ചു കൊണ്ടാണ് വരവ്. പ്രകടനക്കാര്‍ നായികയെ നല്ല നാലു തെറികൊണ്ടങ്ങ് അഭിഷേകം നടത്തി. എന്നിട്ടു ഒരു വിരട്ടും ‘’ കേറിപ്പോങ്കടി എരുമേ വീട്ടുക്കുള്ളെ ‘’. അതോടെ നായിക അപ്രത്യക്ഷം. സൂറാബി എന്തായാലും നേരത്തെ കയറി കതകടച്ചതു കോണ്ട് രക്ഷപ്പെട്ടു. അരിശം തീരാത്ത പ്രകടനക്കാറ് വീട്ടിനകത്ത് തീകത്തിച്ചിട്ടു. പാവം ബീരാനു അഭിനയിച്ചു കിട്ടിയ ചില അവാറ്ഡ്കളും അങ്ങനെ തീ കൊണ്ട് പോയി. പത്തു പന്ത്രണ്ട് മിനിറ്റ് ദപ്പാങ്കൂത്തു നടത്തിയ പ്രകടനക്കാറ് പല വഴികളിലായി പോയി.

പാവം ബീരാനിക്ക ഇതറിഞ്ഞു നേരെ ചെന്നൈലേക്കു വച്ചു പിടിച്ചു. കണ്ണില് കണ്ട സകല അണ്ണാച്ചിമാരുടെയും കാലില് വീഴാന് തുടങ്ങി. ‘’ അണ്ണൈ മന്നിച്ചിടുങ്കൊ, നാങ്ക സുമ്മ സൊന്നത്, സുമ്മ കോമഡിക്കാക സൊന്നത്. എന്നോട പസങ്ക തമിഴ് സ്കൂളിലെ പഠിക്കിറത്. അവങ്ക നല്ലപടിയ തമിഴ് പേസുവാങ്കള് (എന്നെ പോലെ അല്ല). എന്നൊട ഉമ്മ തമിഴ് മങ്ക. ബാപ്പക്കു തമിഴ് എന്ന രൊമ്പപ്പുടിക്കും. നമ്മ ഊരുമൊത്തമാ തമിഴ് നാട്ടൊടെ അരിയെ സാപ്പിടുവാങ്ക. കടവുള് സത്യം നാങ്ക ഇപ്പടിയെല്ലാം സൊല്ലമാട്ട. നിജമാ സൊല്ലമാട്ട ‘’.

പക്ഷെ കഥ അവിടെ തീരുന്നൊ ഇല്ല..

ഇങ്ങു കേരളത്തിലും അങ്ങ് തമിഴ് നാട്ടിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നു..

ബീരാനു പണികൊടുത്തത് ആര് ?..

ബീരാനു അങ്ങനെ പറയാന്‍ കൊള്ളാമൊ ?...

കേരളത്തിലെ സിനിമാ മാഫിയകള്‍ക്ക് ഈ പ്രശ്നത്തില്‍ പങ്കുണ്ടൊ ?...

മുല്ലപ്പെരിയാറ് പ്രശ്നവും ബീരാന്റെ എരുമപ്രയോഗവും തമ്മില്‍ എന്താണു ബന്ധം .?

ചര്‍ച്ചകള്‍ തകൃതിയായി നടക്കുന്നുണ്ട്, എന്തെങ്കിലും തീരുമാനം ആകാതെ ഇരിക്കില്ല..

പക്ഷെ ഈ കാര്യത്തില്‍ ഉട്ടോപ്പ്യനും താരത്തിനും ഒരു അഭിപ്രായമെ ഉള്ളു.

എന്റെ പൊന്നു ബീരാനിക്ക. ചാനലില് കെടന്നു വെരക്കുന്ന ലവളുമാര്‍ക്ക് എന്ത് ചോദ്യവും ചോദിക്കാം, നല്ല തൊലിക്കട്ടിയാണ്. പക്ഷെ അവളുമാരു ചോദിക്കുന്ന അന്തമില്ലാത്ത ചോദ്യത്തിനു വിവരമുള്ള ബീരാനിക്കയെ പോലത്തെ ആള്‍ക്കാര്‍ തലയും വാലുമില്ലാതെ കോമഡി അടിക്കാന്‍ നിന്നാല്‍ അവസാന സീനില് ഇങ്ങനെ ട്രാജഡി ആയി പോകും.  ഇനിയിപ്പൊ തമിഴ് നാട്ടുകാര് ഈ സംഭവം പ്രശ്നമാക്കിയില്ല എന്നിരിക്കട്ടെ,  നമ്മുടെ ചാനല്‍ വേന്ദ്രന്മാറ് തന്നെ പിറ്റെ ദിവസം ‘ സൂപ്പര്‍‍സ്റ്റാര്‍ ബീരാന്റെ വംശിയാധിക്ഷേപം, തമിഴ് ജനതക്കു നേരെ ‘ എന്നു വാറ്ത്ത കൊടുത്തെനെ.
ഇതിപ്പൊ കാര്യങ്ങള്‍ ഇത്രയില്‍ ഒതുങ്ങി എന്നു സാമാധാനിക്കാം………….






ലോകം വില്‍പ്പനയ്ക്ക്.

              എല്ലാം കച്ചവടക്കണ്ണില്‍ കാണുന്ന ഈ ലോകത്തിനു പുതിയ ചില ബിസിനസ്സ് അവസരങ്ങള് കൂടി വഴി തുറക്കുന്നു. ഇത്രയും കാലം നമ്മള്‍ കച്ചവടം ചെയ്തതൊന്നുമല്ല യഥാര്‍ഥത്തിലെ കച്ചവടം. അതിനേക്കാളൊക്കെ സ്കോപ്പുള്ള പല കോപ്പുകളും ഈ ലോകത്തുണ്ട് എന്നു മണ്ടന്മാരായ മാന്യ മഹാജനങ്ങള് മനസിലാക്കണം. വീട്ടില്‍ വളരുന്ന മരിച്ചിനിയൊ ചക്കയൊ അതുമല്ല ആകെ ഉള്ള അഞ്ച് സെന്റ് പുരയിടമൊ അല്ല വില്ക്കാനായിട്ടുള്ളത്. ഒന്നു കണ്ണു തുറന്നു നോക്കിയാല്‍ അതിനേക്കാളൊക്കെ വില്പന സാധ്യതകള്‍ ഉള്ള ചില സാധനങ്ങള്‍ നമുക്കു ചുറ്റും കാണാം.

                     ഈ അടുത്ത കാലത്ത് ചില മദാമ്മ അനിയത്തിമാരും ചേച്ചിമാരും ഒക്കേയാണ് കച്ചവടത്തിന്റെ നൂതന മേഖലയിലേക്ക് ഉപഭോക്താക്കളെ ആകറ്ഷിച്ചത്. ന്യൂസിലന്ഡിലെ ഒരു വിദ്യാറ്ഥിനി ഈ അടുത്ത സമയത്ത് തന്റെ വിലപ്പെട്ട കന്യകാത്വം ആണു ലേലത്തിനു വച്ചത്. അതും ഏറ്റവും വലിയ തുക നല്കുന്ന ആളിനു മാത്രമെ സംഗതി മേടിക്കാന്‍ പറ്റു. ഈ പാവപ്പെട്ട കന്യക തന്റെ ജ്വലിക്കുന്ന പഠനതീക്ഷ്ണതക്കു വളമിടാന് വേണ്ടി കോളേജില്‍ കൊടുക്കാന്‍ ഒരു വലിയ തുക വേണമായിരുന്നു. അതിനു താമസിക്കുന്ന വാടകവീട് വില്‍ക്കാം എന്നു വാച്ചാല്‍  അതിന്റെ മുതലാളി സമ്മതിക്കുന്നില്ലെന്നാ പറയുന്നത്ത്. പിന്നെ നോക്കിയപ്പൊ വില്ക്കാന്‍ ആയിട്ട് ആകെ ഈ ഒരു സംഗതിയെ കണ്ടുള്ളു. സംഗതി കച്ചവടമായൊ ആയില്ലെ എന്നൊന്നും അറിയത്തില്ല. അഥവാ ഇനി ആര്‍ക്ക്കെങ്കിലും താല്പര്യമുണ്ടെങ്കില്‍ ഇന്ഡീസ് ഡോട്ട് കോ ഡൊട്ട് ഇസഡ് എന്ന വെബ്സൈറ്റില് കയറി നോക്കു. ഇനി അഥവ ബിരിയാണി കിട്ടിയാലാ. പിന്നെ കയറുന്നതൊക്കെ കൊള്ളാം 45000 യു എസ് ഡോളറിനു മുകളിലാ അടിസ്ഥാന വില.

           എന്തായാലും കച്ചവടം മറ്റ് രാജ്യങ്ങളില്‍ ഇങ്ങനെ പൊടിപൊടിക്കുമ്പോഴാണ് നമ്മുടെ സ്വന്തം ഭാരതത്തിലെ ചില മഹാന്മാരായ കച്ചവടക്കാറ്ക്ക് ഈ മെഖലയിലെ സ്കോപ്പ് പിടികിട്ടുന്നത്. എന്തായാലും ഒറീസയിലെ പ്രദീപ് സാഹു എന്ന മഹാനായ ഒരു ബിസിനസ്സ് മാഗ്നറ്റ് ഇതില്‍ നിന്നും പ്രചോദനം ഉള്ക്കൊണ്ട് പുതിയ കച്ചവട മെഖലയിലേക്ക് കാലെടുത്തു വച്ചു. പുള്ളിക്കാരന്‍ തന്റെ പതിനാറു വയസ്സുള്ള ഭാര്യയെ തന്നെ അങ്ങ് കച്ചോടമാക്കി ! അതും 25000 ഇന്ത്യന് രൂപക്ക്. ആദ്യത്തെ കച്ചവടം ആയതു കൊണ്ടാവാം ഇത്രയും വില കുറവ്. മാര്‍ക്കറ്റ് ഒന്നു പച്ചപിടിച്ചു വരട്ടെ വിലയൊക്കെ ജൂക്കെന്നങ്ങു കേറും. പുള്ളിക്കാരന്ന് മധ്യപ്രദേശിലുള്ള ദശരഥ് ലോധിക്കാണ് തന്റെ പൊണ്ടാട്ടിയെ കച്ചവടം ചെയ്തത്. സ്വന്തം നാട്ടില്‍ കാച്ചവടം ആക്കിയാല്‍ നാട്ടുകാരു തന്റെ കചോ‍ടം തീറ്ത്താലൊ എന്ന പേടി കൊണ്ടാണൊ എന്തൊ ഈ സംസ്ഥാ‍നാന്തര കച്ചവടം.  എന്തായാലും സായിപ്പ് പോലീസിനെ പോലെ രണ്ടാമത് ഒരു ചൊദ്യത്തിനൊന്നും നമ്മുടെ പോലീസുകാര്‍ നിന്നില്ല. കച്ചവടം കയ്യോടെ അങ്ങു പൊക്കി. ഭാര്യ പോലീസിനൊട് മൊഴി കൊടുത്തത്രെ ഭര്‍ത്താവ് തന്നെ വിറ്റതാണെന്നു.. ‘മണ്ടിപ്പെണ്ണ് ‘, കച്ചവടത്തിന്റെ അനന്ത സാധ്യതകളെക്കുറിച്ച് എന്തറിയാം…!



വാല്‍ക്കഷണം.

എന്തായാലും ഇനി ഇപ്പൊ ചില വേറെ ചേട്ടന്മാരും ഇത്തരം കച്ചവടം വിപുലമാക്കാനുള്ള ആലോചനയിലാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. കല്യാണം കഴിഞ്ഞിട്ടും ഭാര്യയുടെ പിറകെ കറങ്ങി നടക്കുന്ന കാമുകന്മാര്‍ ഉണ്ടങ്കില്‍ കാമുകനെ വിളിച്ചു നിറുത്തി ഭാര്യയ്ക്ക് ഒരു വില അങ്ങ് ഉറപ്പിക്കുക. ബാധ ഒഴിയുമെങ്കില്‍ അങ്ങ് ഒഴിയട്ടേന്ന്, പിന്നെ കയ്യില്‍ നാലു ചൊള കിട്ടിയാല്‍ എന്താ പുളിക്കുമൊ !

കച്ചവടത്തിലല്‍ താല്പര്യമുള്ള ഭാര്യമാരുള്ള ഭര്‍ത്താക്കന്മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.  ഒരുപക്ഷെ ഇത്തരം കച്ചവട താല്പര്യം പുള്ളിക്കാരിക്കും തോന്നിയേക്കാം.  !



വാലിന്റെ അറ്റം.

മാഞ്ഞാളം ശാന്ത (റിട്ട്. സെക്സ് വര്‍ക്കര്‍)

‘’ അബദ്ധം ആയി പോയല്ലൊടാ മണീ. ആ പെങ്കൊച്ച് വിറ്റ സാധനത്തിന് അത്രെം വെലയൊക്കെ കിട്ടുമായിരുന്നാ ? ശ്ശൊ  കൊറച്ചൂടെ വെയിറ്റ് ചെയ്തിരുന്നെങ്കില് നല്ല വെല കിട്ടിയെനെ അല്ലെ മണീ ‘’.

ഇത്തിരി വലിയ കണക്കു കാര്യം.

മോനായിക്കു ഭയങ്കര സംശയം കണക്കില്‍.  ഹരിക്കാന്‍ ( DIVISION) എത്ര പഠിപ്പിച്ചിട്ടും അങ്ങോട്ട് ശരിയാകുന്നില്ല.  അല്ല ആരാ ഈ മോനായി ?. നമ്മുടെ ഉട്ടോപ്പ്യന്റെ മകന്‍, കൊച്ചു കുട്ടിയാണ് ഒന്നാം ക്ലാസ്സിലെ ആയിട്ടുള്ളു.  നല്ല രസമാണ് ആ കൂട്ടി,  ആരൊടെങ്കിലും സംസാരിച്ചു തുടങ്ങിയാല്‍ പിന്നെ അയാള്‍ടെ പതിനാറടിയന്തിരം കഴിഞ്ഞെ സംസാരം നിറുത്തു. ട്യുഷന്‍ എടുക്കാന്‍ വന്ന സാറന്മാരൊക്കെ ആദ്യത്തെ ദിവസം തന്നെ സലാം പറഞ്ഞു പോയി. അവസാനം നമ്മുടെ പാവം ഉട്ടൊപ്പ്യന്‍ തന്നെ സാറിന്റെ കുപ്പായം എടുത്തണിഞ്ഞു പഠിപ്പിക്കന്‍ തീരുമാനിച്ചു.  ഉട്ടൊപ്പ്യന്‍ തന്റെ സകല അടവുകളും പുറത്തെടുത്തു.  ചോദ്യം ഇത്രയെ ഉള്ളു 4 നെ 3 കൊണ്ട് ഹരിച്ചാല്‍ ഹരണഫലം (QUOTIENT) എത്ര ശിഷ്ടം (REMAINDER) എത്ര.


ഉട്ടോപ്പ്യന്‍ പല വഴികളിലും ചോദിച്ചു നോക്കി.  നാലില്‍ എത്ര മൂന്ന് ഉണ്ട് എന്നു ഉട്ടോപ്പ്യന്‍, നാലില്‍ എത്ര 3 കാണും എന്ന സംശയത്തില്‍ തന്നെ പാവം കുട്ടിയും ഇരുന്നു. നാലില്‍ നിന്നും എത്ര മൂന്നു മാറ്റാം എന്നു ഉട്ടോപ്പ്യന്‍, നാലില്ല് നിന്നും പപ്പാക്കു ഇഷ്ടമുള്ള അത്രേം മൂന്നു മാറ്റിക്കൊ എന്ന ഭാവത്തില്‍ കുട്ടിയും ഇരുന്നു. അടവുകള്‍ പലരീതിയില്‍ നോക്കിയിട്ടും രക്ഷയില്ല. അവസാനം ഉട്ടൊപ്പ്യനു ഒരു ബുദ്ധി തോന്നി.


‘’ എടാ നിന്റെ കയ്യില്‍ നാലു രൂപയുണ്ട്. അതു നീ കൊണ്ട് ചെന്നു കടയില് നിന്നും മിഠായി മേടിക്കുന്നു. കടയില്‍ നീ നോക്കിയപ്പൊ മൂന്നു രൂപ വിലയുള്ള മിഠായി കണ്ടു, നിനക്കു ഇഷ്ടമായി. നീ അതു തന്നെ മേടിക്കാന് തീരുമാനിച്ചു. പക്ഷെ നിന്റെ കയ്യില് ആകെ നാലു രൂപയെ ഉള്ളു. അപ്പൊ ആ നാലു രൂപ വച്ചു നിനക്കു എത്ര മിഠായി മേടിക്കാം ?’‘ ഉട്ടൊപ്പ്യന് ചോദിച്ചു.


പക്ഷെ ഈ ചോദ്യത്തില് കുട്ടിക്കു ഒരു സംശയവുമില്ലായിരുന്നു. ഉത്തരം അപ്പോഴെ തന്നെ പറഞ്ഞു ‘’ ഒരെണ്ണം മേടിക്കാം ‘’.


ഉട്ടോപ്പ്യനും ഒന്നു ഉഷാറായി. ‘’ ശരി, ബാക്കി എത്ര രൂപ കിട്ടും.’‘


ഇതിലിപ്പൊ എന്തായിത്ര സംശയം എന്ന ഭാവത്തില് കുട്ടി പറഞ്ഞു ‘’ ഒരു രൂപ ‘’.


ഉട്ടോപ്പ്യന് അമൃത് കുടിച്ച മാതിരിയായി. എന്നിട്ട് അവനു വിശദീകരിച്ചു കൊടുത്തു. ‘’ അതായത് നാലിനീ നമ്മള് മൂന്നു കൊണ്ട് ഹരിച്ചാല് ഹരണഫലം ഒന്നു കിട്ടും. അതുപൊലെ ബാക്കി വരുന്ന ഒന്നിനെ ശിഷടം എന്നു പറയും. മനസ്സിലായോ ?.


പക്ഷെ ഇതു കേട്ടിട്ടും കുട്ടി ഇരുന്നു ആലോചിക്കുകയാണ്. അവന്റെ മുഖത്ത് വീണ്ടും സംശയത്തിന്റെ ഭാവം.  അതു മാത്രമല്ല ഉട്ടോപ്പ്യനോട് ചോദിക്കാ‍ന്‍ ചെറിയ ഒരു ഭയവൂം ഉള്ള പോലെ തോന്നി.  ഇതു കണ്ടപ്പൊ ഉട്ടോപ്പ്യന്ന് പറഞ്ഞു. ‘’ എന്താ സംശയം ഉണ്ടൊ ?. ചോദിച്ചൊളു.. ചോദിച്ചൊളു. ധൈര്യമയിട്ട് ചോദിച്ചൊളു ‘’.


ഇതു കേട്ടപ്പൊ കുട്ടി വളരെ നിഷ്കളങ്കതയോടെ, അല്പം കൊഞ്ചലോടെ ഉട്ടോപ്പ്യനോട് ചോദിച്ചു.


‘’ പപ്പ.. ബാക്കി ഒരു രൂപയില്ലെ, ആ ഒരു രൂപയ്ക്കും കൂടെ ഞാന് മിഠായി മേടിക്കട്ടൊ ? ‘’

നിഷ്കളങ്കതയുടെ ചിരിയാശാന്.

കൊച്ചിന് ഹനീഫയെ കുറിച്ച് ഇന്നലെ രാവിലെ വന്ന പത്രവറ്ത്തകളെ കുറിച്ച് ഞാന് പൊസ്റ്റ് ഇടുമ്പോള് ആ മഹാനായ നടന് ഒരുപക്ഷെ സ്വർഗത്തിലേക്കുള്ള യാത്രയിലായിരുന്നിരിക്കണം. മരണത്തിലും അല്പം തമാശ കാണിച്ച് നമ്മുടെ പത്രക്കാരെ അല്പനേരത്തെക്കെങ്കിലും അദ്ധേഹം ഒന്നു വിഡ്ഢിയാക്കി.



1951 എപ്രിൽ 22 ന് കൊച്ചി വെളുത്തെടത്ത് തറവാട്ടിൽ ആയിരുന്നു ഈ മഹാനടന്റെ ജനനം. ബാപ്പ മുഹമ്മദും ഉമ്മ ഹാജിറയും തന്റെ അരുമ മകനു നൽകിയ സലിം അഹമ്മദ് ഘോഷ് എന്ന പേരു കലക്രമത്തിൽ കൊച്ചിൻ ഹനീഫ എന്നായി മാറി. കൊച്ചിൻ കലാഭവനിൽ എത്തിയതിനു ശേഷമായിരുന്നു ഈ പേരുമാറ്റം. സ്കൂൾ കോളേജ് തലങ്ങളിൽ മോണൊ ആക്റ്റും മിമിക്രിയും അവതരിപ്പിച്ചു വന്ന സലിം അഹമ്മദ് ഘോഷ് എന്ന കലാകാരൻ അവസാനം സിനിമാ മൊഹവുമായി ചെന്നൈലേക്കു പോയി. 1979 ൽ അഷ്ട വക്രൻ എന്ന ചിത്രതിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചുകൊണ്ട് സിനിമായിൽ എത്തി. പിന്നീട് മൂറ്ഖൻ, രക്തം, അന്വേഷണം, ശക്തി എന്ന ചിത്രങ്ങളിൽ തെന്റെ ശക്തമായ സാന്നിധ്യം അറിയിച്ചു.


വില്ലൻ വേഷങ്ങളിൽ തുടങ്ങിയെങ്കിലും കിരീടം എന്ന ചിത്രത്തിലെ ഹൈദ്രോസ് എന്ന ഒറ്റ കഥാപാത്രം അദ്ധേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവയി മാറുകയായിരുന്നു. അവിടുന്നിങ്ങോട്ട് കൊച്ചിൻ ഹനീഫയിലെ ഹാസ്യതാരത്തിന്റെ കഴിവ് പ്രേക്ഷകറ് തിരിച്ചറിയുക തന്നെ ചെയ്തു. മന്നാറ് മത്തായി സ്പീക്കിങ്, മീശമാധവൻ, ഈ പറക്കും തളിക തുടങ്ങിയ ചിത്രങ്ങൾ അതിന്റെ ഉത്തമ ഉദാഹരണങ്ങളായി. ഹാസ്യനടന്മാറ് എന്ന ലേബലിൽ മലയാളത്തിൽ ഒരുപാട് താരങ്ങൾ വന്നു പോയും ഇരുന്നിട്ടും വില്ലനായി വന്നു ഹാസ്യനടനായി മറിയ കൊച്ചിൻ ഹനീഫ തന്റെ നിഷ്കളങ്കമായ തമാശയിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ നിറഞ്ഞു നിന്നു.

ഇന്ത്യന് സിനിമാ ലോകത്തെ തന്നെ എറ്റവും പ്രഗത്ഭരായ ഹാസ്യനടന്മാരായ ജഗതി ശ്രീകുമാറും ഇന്നസെന്റും ഒക്കെ അരങ്ങു വാഴുന്ന മലയാള സിനിമാലോകത്ത് അദ്ധേഹം സ്വന്തമായി ഒരു മേല്വിലാസം ഉണ്ടാക്കിയെടുത്തു അതും ആറ്ക്കും അനുകരിക്കാന് പറ്റാത്ത ശൈലിയില്. രസമൂറുന്ന ഒരുപിടി നറ്മമുഹൂറ്ത്തങ്ങള് നമ്മുടെ സ്വീകരണമുറികളിലെ വിഡ്ഡിപ്പെട്ടിയില് ഒരുക്കി അദ്ധേഹം കാലയവനികക്കുള്ളില് മറയുമ്പോഴും അദ്ധേഹത്തിന്റെ ശുദ്ധഹാസ്യത്തെ ഇഷ്ടെപ്പെട്ടിരുന്ന പ്രെക്ഷകരുടെ മനസ്സില് അദ്ധേഹത്തിന്റെ വേറ്പാട് ഒരു തീരാ നഷ്ടമായി തന്നെ അവശേഷിക്കും.


കൊച്ചിന് ഹനീഫ എന്ന നടന്റെ വളറ്ച്ച ഒരു സുപ്രഭാത്തതില് പെട്ടെന്നുണ്ടായതല്ല. അദ്ദേഹത്തിന്റെ മുന്കാല ചിത്രങ്ങള് പരിശൊധിച്ചാല് അത് മനസിലാകും. ആദ്യകാലങ്ങളില് ഒരു വില്ലനായി തുടങ്ങിയ അദ്ധേഹം കൈവച്ച എല്ലാ മെഖലകളിലും തന്റെ പ്രാവീണ്യം തെളിയിച്ചു. അദ്ധേഹം വില്ലാനായി അഭിനയിച്ച മൂന്നു മാസങ്ങള്ക്കു മുന്പ് എന്ന അദ്ധേഹത്തിന്റെ തന്നെ ചിത്രത്തില് അല്പമാത്രമായി പ്രത്യക്ഷപ്പെടുന്ന വില്ലന് ഒരുപക്ഷെ കുറെ കാലത്തെക്കെങ്കിലും പ്രെക്ഷകഹൃദയങ്ങളില് കൊടുംക്രൂരനായ വില്ലനായിരുന്നു.


അദ്ധേഹം അഭിനയിക്കുന്നത് ഒരു ചെറിയ സീനില് ആണെങ്കില് പോലും അത് പ്രെക്ഷകരുടെ മനസ്സില് മായാതെ നിലനിറ്ത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. മമ്മൂട്ടി എന്ന അഭിനയ പ്രതിഭയെ അതിന്റെ യഥാർത്ഥ രൂപത്തിൽ പ്രെക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചതിൽ പ്രമുഖനാണ് ശ്രീമാൻ ഹനീഫ. മമ്മൂട്ടി എന്ന സ്നേഹനിധിയായ വല്ല്യേട്ടൻ പ്രേക്ഷക ഹൃദയങ്ങളിൽ പ്രതിഷ്ട നേടിയത് കൊച്ചിൻ ഹനീഫയുടേ വാത്സല്യം എന്ന ചിത്രത്തിലൂടെയാണ്. അതുകൂടാതെ അദ്ധേഹതതിന്റെ തനെ മറ്റ് ചിത്രങ്ങളിൽ കൂടെ മമ്മൂട്ടിയിലെ നടനെ അദ്ധേഹം പരമാവധി ചൂഷണം ചെയ്തിട്ടുണ്ട്.


നീണ്ട മുപ്പത് വറ്ഷത്തെ സിനിമാ ജീവിത്തിനിടയിൽ അഭിനേതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ മേഖലകളിൽ അദ്ധേഹത്തിന്റെ പ്രാവീണ്യം തെളിയിച്ചിരുന്നു. കരളിനെ കാറ്ന്നു തിന്നു കൊണ്ടിരുന്ന അർബുദത്തിനും അദ്ധേഹത്തിന്റെ സിദ്ധികളെ നശിപ്പിക്കാനായില്ല. മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ മുന്നൂറോളം ചിത്തങ്ങളിൽ അഭിനയിച്ച അദ്ധേഹത്റ്റിന്റെ നിര്യാണം സിനിമാ ലോകത്തിനു ഒരു തീരാ നഷ്ടം തന്നെയായിരിക്കും. യാതൊരു സംശയവുമില്ല. അദ്ധേഹത്തിന്റെ സിനിമകള് കാണാന് ഭാഗ്യമില്ലാതെ മുൻപ് മണ്മറഞ്ഞ വ്യക്തികളെ അദ്ധേഹത്തിന്റെ നിറ്ദ്ദോഷമായ ഫലിതങ്ങളിലൂടെ സ്വർഗത്തിലും ആനന്ദിപ്പിക്കട്ടെ എന്നു നമുക്കു പ്രാർഥിക്കാം.


ബ്രേക്കിങ് ന്യൂസ്സുകാരുടേ ഒരു കാര്യം.

       പത്രക്കാരായാല് ഇങ്ങനെ തന്നെ വേണം. കേള്ക്കുന്ന കാര്യത്തിന്റെ സത്യസന്ധതയെ കുറിച്ചൊന്നും അന്വേഷിക്കേണ്ട കാര്യമില്ല. അങ്ങ് പത്രത്തില് എടുത്ത് അലക്കുക. അതും ബ്രേക്കിങ് ന്യൂസ് ആയി തന്നെ കാച്ചുക. ഇതിപ്പൊ ഉട്ടൊപ്പ്യന് എന്താ വട്ടായൊ എന്നു വിചാരിക്കുന്നെങ്കില്, പ്രിയ സുഹൃത്തുക്കളെ നിങ്ങളാരും ഇന്നത്തെ (02-02-2010) നമ്മുടെ പത്രങ്ങളുടെ വെബ്സൈറ്റുകള് കണ്ടില്ലെ . അതിലൊക്കെ വളരെ പ്രാധാന്യത്തോടെ ബ്രേക്കിങ് ന്യൂസ് ആയി തന്നെ വന്ന വാറ്ത്തയാണ് ‘’ കൊച്ചിന് ഹനീഫ അന്തരിച്ചു ‘’. വാറ്ത്ത കണ്ട എല്ലാ മലയാളികളെയും പോലെ തന്നെ ഈയുള്ളവനും ഞെട്ടി. മനസ്സിലൂടെ അദ്ധേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള് കടന്നു പോയി. ‘’ ധൈര്യമുണ്ടെങ്കില് ഇറങ്ങി വാടാ, ഹൈദ്രൊസ്സിനോടാ കളി ‘’ വെട്ടുകത്തിയുമായി വെല്ലുവിളിക്കുന്ന കൊച്ചിന് ഹനീഫയുടെ കരിയറിലെ എറ്റവും മനോഹരമായ കഥാപാത്രം. ഒട്ടനവധി മിമിക്രി വേദികളില് ഞാനും ഈ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്, അതു കൊണ്ട് തന്നെ സുഹൃത്തുക്കള് എന്നെ വിളിച്ച ഈ വാറ്ത്ത പറയുന്നതും ‘’ നിന്റെ കൂട്ടുകാരന് മരിച്ചു പോയല്ലൊ ‘’ എന്നാണ്. ജീവിത്തില് വെള്ളിത്തിരയിലും ടിവിയിലും മാത്രം ഞാന് കണ്ടിട്ടുള്ള എന്റെ സുഹൃത്ത്.















എന്തായാലും വാറ്ത്തയുടെ സത്യാവസ്ഥ ഒന്നറിയണമല്ലൊ എന്നു കരുതി ഈയുള്ളവനും നമ്മുടെ പത്രങ്ങളുടെ സൈറ്റുകളില് കയറി. ദൈവമെ ദേണ്ടെ കിടക്കുന്നു. മാപ്പു പറച്ചിലും കാലു പിടുത്തവും. ഒക്കെ പുളുവായിരുന്നു പോലും. കൊച്ചിന് ഹനീഫ മരിച്ചിട്ടില്ല, വന്ന വാറ്ത്ത വെറെ എത്ണ്ട് വരാന് കണ്ട നേരത്ത് വന്നു പോയ തേറ്റാണ് പോലും. എന്തായാലും ഒഴിവാക്കാമായിരുന്ന ഒരു ചെറിയ അബദ്ധമായിരുന്നു ഇത്. വാറ്ത്തകള് എത്രയും പെട്ടെന്നു ആള്ക്കാരിലേക്കു എത്തിക്കുക മറ്റ് പത്രങ്ങളിലൊക്കെ വരുന്നതിനു മുന്പെ എന്ന ലക്ഷ്യത്തില് കൊടുക്കുന്ന വാറ്ത്തകളാണ് ഇങ്ങനെയായി തീരുന്നത്.




















അപ്പൊ നമ്മുടെ താരത്തിനു ഒരു സംശയം ‘’ അല്ല ഉട്ടൊപ്പ്യാ ഈ പത്രങ്ങളില് വരുന്ന എല്ലാ വാറ്ത്തകളും ഇങ്ങനെ ഒക്കെ തന്നെയാണൊ ?’‘



‘’ ആ അറ്ക്കറിയാം നമുക്കു വാറ്ത്തകള് വായിച്ചാപ്പോരെ. അതിന്റെ പിറകെ ഒക്കെ നടന്നു നേരം കളയണൊ. ചുമ്മാ വായിച്ച് വിട് ഇനി ഇതൊന്നും വായിക്കതെയിരുന്നിട്ട് വയറു ബ്ലോക്കാവണ്ട ‘’.



എഡിറ്ററ് തന്നെ വേണമെന്നില്ല, അവിടെ ജോലിചെയ്യുന്ന എതെങ്കിലും ഒരു തൂപ്പുകാരനെങ്കിലും ആ ആശുപത്രിയിലൊ കൊച്ചിന് ഹനീഫയുടെ എതെങ്കിലും ഒരു ബന്ധുവിനെയൊ വിളിച്ചു ചോദിച്ചിരുന്നെങ്കില് ഈ ഒരു മാപ്പു പറച്ചില് ഒഴിവക്കാമായിരുന്നില്ലെ ?. അല്ല ആരെങ്കിലും മരിച്ചു എന്നു കേട്ടാല് സാധാരണക്കാരായ നമ്മളൊക്കെ അങ്ങനെ ചെയ്യാറുണ്ടെയ്.