ആള്‍ കേരളാ ഐ.പി.എല്‍ ടീം തൊഴിലാളി സംഘടന.

കേരളത്തിനു ഐ.പി.എല് ടീം കിട്ടി എന്നറിയുമ്പോള്‍ ഞാന്‍ ഡല്‍യില്‍ പുതിയ ഐ.പി.എല്‍ ടീമിനുവേണ്ട സംഘടനയുടെ രൂപീകരണ ചര്‍ച്ചയിലായിരുന്നു. എന്തായാലും അത് സാധിച്ചു. ആ വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു.

കേരളത്തിന്റെ സംസ്കാരത്തിനു നിരക്കാത്ത രീതിയില്‍ ഒരു ഐ.പി.എല്‍ കാരും ഇവിടെ കൊച്ചിയില്‍ കാലു കുത്തില്ല. ഗള്‍ഫില്‍ കിടന്നു ബിസിനസ്സ് ചെയ്യുന്ന വിവേക് സാറിനും പിന്നെ ആന്ധ്രയില്‍ കിടക്കുന്ന ഗെയ്ക്ക്വാദ് അണ്ണനുമൊന്നും നമ്മുടെ കേരളത്തിന്റെ സെറ്റപ്പ് അറിയത്തില്ല. എന്തായാലും നമ്മള്‍ ടീമിനു പേരിടുന്നതിനു മുന്‍പെ തന്നെ ടീമില്‍ കളിക്കുന്ന എല്ലാ കളിക്കാരുടെയും ഉന്നമനത്തിനായി ഒരു സംഘടന അങ്ങ് രൂപീകരിച്ചു. ‘ ആള്‍ കേരളാ ഐ.പി.എല്‍ ടീം തൊഴിലാളി സംഘടന ’. ഈ സംഘടനയുടെ ലക്ഷ്യം ഇതില്‍ കളിക്കുന്ന ഓരൊ കളിക്കാരുടെയും ഉന്നമനം മാത്രമാണ്. ക്ഷമിക്കണം, ഈ സംഘടനിലെ നിയമ പ്രകാരം ഇതിന്റെ അംഗങ്ങളെ കളിക്കാര്‍ എന്നല്ല പറയുക പകരം തൊഴിലാളികള്‍ എന്നാണ് വിളിക്കുക. നാലു മണിക്കൂറും പാടത്ത്..ക്ഷമിക്കണം ഗ്രൌണ്ടില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍. ഈ പാവപ്പെട്ട തൊഴിലാളികളെ ഒരു കുത്തക മുതലാളിമാരും പീഡിപ്പിക്കാന്‍ ഞങ്ങളുടെ സംഘടന അനുവദിക്കില്ല.

എന്തായാലും ഈ സംഘടനയുടെ ചെയര്‍മാനായ വിനീതനായ ഞാന്‍ വളരെ ചെറുപ്പം മുതലെ ക്രിക്കറ്റ് കളിയില്‍ ഒരു അഗ്രഗണ്യന്‍ ആണെന്നുള്ള പരമാര്‍ഥം ഞാന്‍ ഇവിടെ അദ്യം തന്നെ പ്രഖ്യാപിക്കട്ടെ. നല്ല ഒന്നാന്തരം കവുളി മടലുമായി കണ്ട പടത്തും പറാമ്പിലും ഒക്കെ സ്കൂളില്‍ പോലും പോകാതെ ക്രിക്കറ്റ് കളിച്ചു നടന്ന ഒരു മഹാനാണ് ഈ ഞാന്‍. കളിക്കാന്‍ പോയത് കൊണ്ട് സമയത്ത് പത്താം ക്ലാസ്സ് പരീക്ഷ പോലും എഴുതാന്‍ കഴിഞ്ഞില്ല (അല്ലെങ്കില്‍ തന്നെ നേതാക്കന്മര്‍ക്ക് അമിത വിദ്യാഭ്യാസം പാടില്ല) എന്ന പരമാര്‍ഥം കേവലം ഒരു സത്യം മാത്രമാണ്. അന്നത്തെ ക്രിക്കറ്റ് മൂരാച്ചികളായ കേരള ക്രിക്കറ്റ് സംഘടകര്‍ എന്റെ കഴിവിനെ കാണാന്‍ മിനക്കെട്ടില്ല. ആ വാശി ഞാന്‍ ഈ സംഘടനയിലൂടെ അങ്ങ് തീര്‍ക്കും.

ഞങ്ങളുടെ സംഘടനയുടെ നിയമാവലി എല്ലാ കളിക്കാരുടെയും ടീമിന്റെമുതലാളിമാരുടെയും സകല നാട്ടുകാരുടേയും ശ്രദ്ധയ്ക്കായി ഇവിടെ കാണിക്കുന്നു. ഇനി കണ്ടില്ല കേട്ടില്ല എന്നൊന്നും ആരും പറഞ്ഞേക്കരുത്.

1. ആദ്യമെ തന്നെ എല്ലാ ഐ.പി.എല്‍ ടീമിന്റെയും മുഖ്യ ആകര്‍ഷണമായ ചിയര്‍ ലീഡേഴ്സിന്റെ കാര്യം തന്നെ പറയാം. മറ്റു ടീമുകളിലെ പോലെ സംസ്കാരത്തിനു യോചിക്കാത്ത രീതിയില്‍ ജെട്ടിയും ബ്രായുമിട്ടു വെളിച്ചപ്പട് തുള്ളുന്ന പെണ്ണുങ്ങളെയൊന്നും ടീമിന്റെ ഏഴയലത്തും അടുപ്പിക്കാന്‍ പാടില്ല. പകരം കേരള സംസ്കാരത്തിനു യോചിച്ച രീതിയില്‍ ചിയറ് ലീഡേഴ്സിനെ അവതരിപ്പിച്ചാല്‍ മതി. നമ്മുടെ ഉത്സവപ്പറമ്പുകളില്‍ മയിലാട്ടം നടത്തുന്ന മയിലാട്ട തൊഴിലാളികളെ ഇതിനായി വിനിയോഗിക്കാം. ഓരൊ സിക്സറും അടിക്കുമ്പോഴും വിക്കറ്റ് വീഴുമ്പോഴും കാതടപ്പിക്കുന്ന ചെണ്ടമേളത്തിനൊപ്പം മയിലാട്ടക്കാര്‍ നൃത്തം ചെയ്യും. ഇതു കണ്ടാല്‍ മതി ക്രിക്കറ്റ് പോലും മറന്നു നമ്മുടെ ആരാധകറ് അവരുടെ കൂടെ തുള്ളൂം. ഇനി അഥവാ ചിയര്‍ ലീഡ്ഴ്സ് തന്നെ വേണം എന്നു നിര്‍ബന്ധമാണെങ്കില്‍ പുറത്തു നിന്നും (മദാമ്മമാരെ) ആള്‍ക്കരെ കൊണ്ട് വരാന്‍ പാടില്ല. നമ്മുടെ സിനിമാ നടിമാരായ ഷക്കീല, മറിയ, രേഷ്മ തുടങ്ങിയ സുന്ദരികളെ ഇതിനായി വിനിയോഗിക്കാം. അവര്‍ കൊച്ച്നിക്കറിട്ട് അഴിഞ്ഞാടി ചടങ്ങ് ഗംഭീരമാക്കും.

2. കേരളത്തില്‍ നടത്തുന്ന ഒരു കളി വളരെ വ്യത്യസ്തമായ രീതിയില്‍ നടത്തണം. എല്ലാ കളികളും സ്റ്റേഡിയങ്ങളില്‍ നടത്തി ആരാധകരായ ഞങ്ങള്‍ ഒക്കെ ആകെ നിരാശരാണ്. അതുകൊണ്ട് കേരളത്തിന്റെ ഒരു കളിയെങ്കിലും കൊയ്ത്ത് കഴിഞ്ഞു കിടക്കുന്ന കുട്ടനാടന്‍ പുഞ്ചപ്പാടത്ത് നടത്തണം എന്നു സംഘടന ആവശ്യപ്പെടുന്നു. ഇതിലൂടെ കേരളത്തിന്റെ ടൂറിസം മേഖലയെ പരിഭോഷിപ്പിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.

3. തരൂര് സാറ് പറഞ്ഞത് ആറ് കേരള കളിക്കാരെ കളിപ്പിക്കും എന്നാണ്. അങ്ങനെയെങ്കില് ചുമ്മാ ആറ് പെരെയല്ല സംഘടന ഉദ്ധേശിക്കുന്നത്. ഈ ആറു പേരെ തെരഞ്ഞെടുക്കുന്നതും സംവരണ അടിസ്ഥാനത്തില് മതി. എസ്.സി/എസ്.റ്റി വിഭഗത്തില് നിന്നും കുറഞ്ഞത് മൂന്നും മറ്റ് പിന്നോക്ക വിഭാഗത്തില് നിന്നും രണ്ടും പിന്നെ മിച്ചം ഉള്ളത് മുന്നോക്ക വിഭാഗത്തിനായും മാറ്റി വയ്ക്കാം. നമുക്കു കളിയല്ല പ്രധാനം സമൂഹത്തിന്റെ അടിത്തട്ടില് കിടന്നു കഷ്ടപ്പെടുന്ന ജനവിഭാഗങ്ങളുടെ ഉന്നമനം മാത്രമാണ്.

4. കളിക്കിടയില് പരിക്ക് പറ്റുന്ന കളിക്കാരെ ചികിത്സിക്കാനായി ഒരു ആയുര്‍വേദ ഡോക്ടറെയൊ നാട്ടു വൈദ്യനെയൊ നിയമ്മിക്കേണ്ടതാണ്.

5. കളിക്കാരാരും കൊക്കകോള, പെപ്സി എന്നീ ശീതളപാനീയങ്ങള്‍ കുടിക്കാന് പാടുള്ളതല്ല. പകരം കളിക്കിടയില്‍ നല്ല കരിങ്ങാലി വെള്ളമൊ, തെങ്ങു രോഗമില്ലാത്ത സീസണിലാണെങ്കില്‍ നല്ല കരിക്കിന്‍ വെള്ളമൊ കുടിക്കാം.

6. ക്രിക്കറ്റ് നിയമപ്രകാരം പതിനൊന്നു കളിക്കാരാണ് ഗ്രൌണ്ടില്‍ ഇറങ്ങി കളിക്കേണ്ടത്. ഇതിലൊക്കെ വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ് സംഘടനയ്ക്കുള്ളത്. സംഘടനയില്‍ നിന്നുള്ള ഒരു നേതാവിനെക്കുടി പന്ത്രണ്ടാമനായി കളിപ്പിക്കേണ്ടതാണ്. ഈ കളിക്കാരന്‍ ഗ്രൌണ്ടില്‍ ഇറങ്ങി കളിക്കില്ല പകരം മറ്റു കളിക്കാരുടേയൊപ്പം സൈഡ് ബെഞ്ചില് ഇരിക്കും. മറ്റ് പതിനൊന്നു കളിക്കാരും അടിച്ചെടുക്കുന്ന റണ്സിന്റെയും വിക്കറ്റുകളുടേയും ക്യാചുകളുടേയും പത്ത് ശതമാനം പന്ത്രണ്ടാമനായ ഈ കളിക്കാരന്റെ പേരില് നല്കേണ്ടതാണ്. കൂടാതെ ടീം ജയിക്കുന്ന എല്ലാ കളികളിലും മാന് ഒഫ് ദ മാച്ച് ആയി ഈ കളിക്കാരനെ തെരഞ്ഞെടുക്കേണ്ടതാണ്. മറ്റ് സംഘടനപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം ചെയര്മാനായ ഈ ഞാന്‍ തന്നെ പന്ത്രണ്ടാമനായി കളിക്കുന്നതാണ്.

7. കളിക്കാരുടെ ഫീസിനത്തില് ലഭിക്കുന്ന തുകയില് നിന്നും 90% ഓരൊ കളിക്കാരും സംഘടനയുടെ ഫണ്ടിലേക്കായി സംഭാവന നല്കേണ്ടതാണ്. ഓര്‍ക്കുക ! സംഘടനയുടെ ലക്ഷ്യം സമസ്ത സുന്ദരമായ ഒരു കേരളടീമാണ്.

8. ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോഴും വിക്കറ്റ് വീഴുമ്പോഴും എല്ലാകളിക്കാരും പാര്‍ട്ടിയുടെ മുദ്രാവക്യങ്ങള്‍ ഉച്ചത്തില്‍ വിളിക്കുക. ടീം ജയിച്ചാല്‍ ഉടനെ സംഘടന ചെയര്‍മാന് ജെയ് വിളിക്കുന്നതോടൊപ്പം സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെയര്‍മാന്‍ നടത്തുന്ന പരിഷ്കാരങ്ങളെക്കുറിച്ചും വരും കാലങ്ങളില്‍ സംഘടന ക്രിക്കറ്റില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ചും ജനങ്ങളില്‍ അവബോധം ഉണ്ടാക്കാനായി എല്ലാ കളിക്കാരും ചാനലുകളിലും പത്രങ്ങളിലും പ്രസ്ഥാവന നടത്തേണ്ടതാണ്.

9. കളിക്കുന്ന എല്ലാ കളിക്കാര്ക്കും ബാറ്റിങിനും ബൌളിങിനും അവസരം ഉണ്ടാക്കാന് ഓരൊ കളിക്കാരും ശ്രദ്ധിക്കുക. രണ്ട് ഓവറില് കൂടുതല് ഒരു ബാറ്റ്സ്മാനും ബാറ്റ് ചെയ്യാന് പാടില്ല. (ഇനി അഥവാ ഔട്ട് ആകതെ നില്ക്കുന്ന എമ്പോക്കികളെ കൂടോത്രം ചെയ്ത് ഔട്ടാക്കാന് ഒരു മന്ത്രവാദിയെ പാറ്ട്ടി തന്നെ ഏറ്പ്പാടാക്കും). ഫീല്ഡ് ചെയ്യുന്ന ബാള് ഓരൊ കളീക്കാരുടെയും കൈകളില് എത്തിച്ച ശേഷം മാത്രമെ കീപറുടേയൊ ബൌളറുടെയൊ കൈകളില് എത്താന് പാടുള്ളു.

10. ടീമിന്റെ പേരിനായി ഇനി ആരും ഓടി നടക്കേണ്ടതില്ല. ‘’ ചെല്ലപ്പനാശാന്‍ മെമ്മോറിയല്‍ ക്രിക്കറ്റ് ക്ലബ്ബ് ‘’. ഞാന് പണ്ട് കളിക്കാന് പോകുമ്പോള്‍ ചെല്ലപ്പനാശാന്റെ പുരയിടത്തിലാണ് ക്രിക്കറ്റ് കളിച്ചിരുന്നത്. കളിക്കുന്ന സമത്ത് ഞങ്ങളെയൊക്കെ തെറി വിളിക്കുമായിരുന്നെങ്കിലും ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് ചെല്ലപ്പനാശാന്‍ നല്കിയ സംഭാവന അനവധിയാണ്. അതു കൊണ്ട് ആ മഹാന്റെ ഓറ്മയ്ക്കയി മതി നമ്മുടെ ഐ.പി.എല് ടീമും.

പണം മുടക്കി ടീം ഉണ്ടാക്കുന്ന മുതലാളിമാരുടെ പണി കഴിഞ്ഞു. ഇനി ടീം എങ്ങനെ പ്രവര്ത്തിക്കും എങ്ങനെ കളിക്കും എന്നൊക്കെ നമ്മള് പാറ്ട്ടിക്കാരു തീരുമാനിക്കും. പറയുന്ന കാര്യത്തില് എന്തെങ്കിലും മാറ്റം വന്നാല്‍ അമ്മച്ച്യാണെ മിന്നല്‍ പണിമുടക്ക് കളിനടക്കുന്ന ഗ്രൌണ്ടില്‍ നടത്തും പറഞ്ഞേക്കാം.

ചെയര്‍മാന്‍

ഒപ്പ്. (കുറെ ഒപ്പിക്കും)

സ്വാമിമാരുടെ ഓരോരോ ലീലകളേ……!

എന്തായാലും ആള്‍ക്കാര്‍ക്ക് ചര്‍ച്ച ചെയ്യാന്‍ എന്നും വിഷയങ്ങള്‍ അങ്ങനെ കാണ്ഡം കാണ്ഡമായിട്ട് കിട്ടുന്നുണ്ട്. തിലകന്‍ പ്രശ്നം തണുത്തു പഴങ്കഞ്ഞി പോലെ ആയതോടെ എന്നെപ്പോലുള്ള സകല ബ്ളോഗെഴ്ത്തുകാരും മേലോട്ടു നോക്കി ഇരിപ്പായി. രാവിലെ മോര്‍ണിംഗ് വാക്കിനിറങ്ങിയ ദൈവം താഴോട്ട് നോക്കിയപ്പൊ ദാണ്ടെ കിടക്കുന്നു, സകല ലവന്മാരും തന്നെത്തന്നെ നോക്കിക്കോണ്ട് നില്‍ക്കുന്നു. അപ്പൊത്തന്നെ കൊടുത്തു അടുത്ത വിഷയം. അതും സിനിമയും ദൈവഭക്തിയും ഒക്കെ കൂട്ടിക്കുഴച്ച് നാലുനേരം മൃഷ്ടാന്നം വെട്ടിവിഴുങ്ങാന്‍ പരുവത്തിനു തന്നെ ‘ നിത്യാനന്ദ രഞ്ചിത ലീലാവിലാസങ്ങള്‍’. ഹൊ.. ഗ്രഹണി പിടിച്ച പശുവിനു ചക്കകൂട്ടാന്‍ കിട്ടിയപോലെ ആയി. വാര്‍ത്ത വായിക്കാതെ ശോധന കിട്ടാത്തവര്‍ക്ക് ന്യൂസ് പേപ്പറും പിടിച്ച് ടൊയിലറ്റില്‍ ഇരുന്നാല്‍ മതി സംഗതി ഒക്കെ നല്ല വെടിപ്പായി പൊയ്ക്കോളും. എന്തായാലും ഞാന്‍ നടന്നു പോകുന്ന വഴിയെ കേട്ട ഒരു തെരിവ് ചര്‍ച്ച ഇവിടെ എന്റെ ബ്ലൊഗില്‍ ഇതാ പിറക്കുന്നു. കഥപാത്രങ്ങളുടെ പേരുകള്‍ ‘ ആളിയനും മച്ചാനും ‘.

അളിയന്‍ : എന്റെ മച്ചാ നമ്മുടെ ലോകം നശിച്ചു കൊണ്ടിരിക്കുകയാണ്. കണ്ടില്ലെ സാമിമാരൊക്കെ എന്ത് തന്തയില്ലയ്മയും കാണിക്കും.

മച്ചാന്‍ : ശരിയാ അളിയാ. നീ പറഞ്ഞത് സത്യമാ. ഇതൊക്കെ ലോകാവസാനത്തിന്റെ ആരംഭമാണ്. അല്ലെങ്കില്‍ തന്നെ ഇപ്പോഴത്തെ സാമിമാരെയൊക്കെ ആരു വിശ്വസിക്കും. ഒക്കെ പറ്റീരു ടിംസാണ്.

അളിയന്‍ : സിനിമാനടിമാരുടെ ഒക്കെ പേരു കളയാന്‍ വേണ്ടിമാത്രമാണ് ഈ രഞ്ചിതയെപ്പൊലത്തെ നടിമാര്‍.

മച്ചാന്‍ : അല്ലെങ്കില്‍ തന്നെ ഏത് സിനിമാനടികളാ അളിയാ നല്ലത്. ഒക്കെ ഒന്നാന്തരം അമിട്ടുകള്‍ അല്ലെ. ഇവളുമാരൊക്കെ അഭിനയിക്കുന്ന സിനിമകള്‍ കണ്ട് കയ്യടിക്കുന്ന നമ്മളെയൊക്കെ പറഞ്ഞാല്‍ മതിയല്ലൊ ..

അളിയന്‍ : ഹൊ . നാട്ടുകാരു കേറി കത്തിച്ചെന്നാ കേട്ടാത്. ആ കള്ളസാമീടെ ആശ്രമം. ഹി ഹി..

മച്ചാന്‍ : കത്തിക്കണം. ആ കാമവെറിയന്റെ ആശ്രമം മാത്രമല്ല. പിടിച്ചു നിറുത്തി കൂമ്പിനു നല്ല പെടയും കൊടുത്തു പേട്രോളൊഴിച്ചു കത്തിക്കണം. നാണമില്ലാത്തവന്‍.

അളിയന്‍ : പക്ഷെ മച്ചാ. ഇത് ആ സാമിക്കിട്ട് നല്ല പണി കൊടുത്തതാ. ആ അമിട്ടിനു നല്ല കാശു കിട്ടിക്കാണും. അയാള്‍ടെ തന്നെ ശിഷ്യനാ ഈ വീഡിയൊ പിടിച്ചിരിക്കുന്നത്. കാശിനു വേണ്ടി തുണി ഉരിയുന്ന ഇവളുമാരെയൊക്കെ വേണം മച്ചാ ആദ്യം കത്തിക്കാന്‍. സംസ്കാരമില്ലാത്ത വര്‍ഗ്ഗങ്ങള്‍.

മച്ചാന്‍ : ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധി പോലും. നാടിനെ പറയിക്കാന്‍ വേണ്ടി നടക്കുന്ന വേശ്യകള്‍.

അളിയന്‍ : എന്റെ മച്ചാ. നെറ്റിലൊക്കെ ഇത് തന്നെ. നീ കണ്ടൊ യൂറ്റൂബില്‍ ഒക്കെ ഇതിന്റെ വീഡിയൊ ഉണ്ട്. ഞാന്‍ കണ്ടു. സത്യം പറയാം. ലജ്ജിച്ചു പോയി.

മച്ചാന്‍ : ആഹ ! ഉണ്ടൊ. എന്തായിരുന്നു അളിയാ അതില്‍.

അളിയന്‍ : ഹൊ പറായാന്‍ തന്നെ അറാപ്പാവുന്നു. അവളു വരുന്നു.. കാലുഴിയുന്നു.. മരുന്നു കൊടുക്കുന്നു.. പിന്നെ.. അയ്യെ .. ഛെ.. ഛെ..

മച്ചാന്‍ : മതി മതി .. ഇന്നെന്തായാലും കണ്ടിട്ടു തന്നെ കാര്യം.. ഹൊ .. ഇവളുമാരൊക്കെ ഇങ്ങനെയായാല്‍ നമ്മളെപ്പോലെയുള്ള പാവപ്പെട്ടവരൊക്കെ ചീത്തയായി പോകത്തെയുള്ളു. അളിയാ സത്യം പറ എനിക്കു കാണാന്‍ പാകത്തിനു വല്ലതുമൊക്കെ ഉണ്ടൊ ?.

അളിയന്‍ : ആ .. നീ കണ്ടു നോക്കു.. ഒന്നുമില്ലെങ്കിലും ഇവളുമാരടുത്ത് പോവാന്‍ ഒന്നും പറ്റത്തില്ല്ലല്ലൊ .ഹി ഹി.. അപ്പൊപ്പിന്നി ഇങ്ങനെയൊക്കെ കണ്ട് അങ്ങ് ആശ്വസിക്കാം.

മച്ചാന്‍ : അതെ അതെ ദൈവമെ .. അടുത്ത ജന്മം എങ്കിലും ഒരു സ്വാമിയായി ജനിച്ചാ മതി ആയിരുന്നു..

അളിയന്‍ : അതെ അതെ.. ആര്‍മാദിക്കാമായിരുന്നു.







ഭാരതരത്നം ‘’ സച്ചിന്‍ ‘’

സച്ചിന്‍ എന്ന ക്രിക്കറ്റ് ദൈവം ഒരു പുതിയ സൃഷ്ടി നടത്തി ക്രിക്കറ്റ് ലോകത്തില്‍. ഡബിള്‍ സെഞ്ചറി, അതും ഏകദിനത്തില്‍. ഈ അടുത്തകാലം വരെ ഡബിള്‍ സെഞ്ചറി എന്നത് ഒരു വിദൂര സ്വപ്നം മാത്രമായിരുന്നു ഏകദിന ക്രിക്കറ്റില്‍. എന്നാല്‍ അദ്ദേഹം ആ സ്വപ്നം യാഥാര്‍ഥ്യമാക്കി മാറ്റിയിരിക്കുന്നു.   പക്ഷെ ആദ്യമായി ഏകദിനത്തില്‍ സെഞ്ചറി അടിക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ചത് സേവാഗ് ആണ്. പക്ഷെ അദ്ദേഹത്തിന്റെ ആ അഗ്രഹപ്രകടനം ജനങ്ങള്‍ ഒരു അഹങ്കാരമായി കണ്ടതെയുള്ളു. കാരണം ഏകദിനത്തില്‍ അങ്ങനെ ഒരു സംഭവത്തെക്കുറിച്ചു ചിന്തിക്കുന്നത് തന്നെ മനുഷ്യന്‍ സൂര്യനില്‍ പോകുന്നത് പോലെയാണ് എന്നായിരുന്നു ആള്‍ക്കരുടെ വിചാരം. എന്നാല്ല് ട്വന്റി ട്വന്റിയുടെ വരവ് ക്രിക്കറ്റ് ചിന്തകളെ മാറ്റിമറിച്ചു. ഏകദിനം കുറച്ചുകൂടി വേഗം കൈവരിച്ചു. അപ്പോള്‍ തന്നെ ഏകദിനത്തില്‍ ഡബിള്‍ സെഞ്ചറിയുടെ പിറവിക്കായി ക്രിക്കറ്റ് പ്രേമികല്‍ കാത്തിരിപ്പായി. ഒരുപക്ഷെ ക്രിക്കറ്റ് ദൈവവും അതിനുള്ള തയാറെടുപ്പിലായിരുന്നിരിക്കണം. എന്തായാലും ക്രിക്കറ്റ് പ്രേമികളില്‍ ആവേശത്തിന്റെ കൊടുംകാറ്റ് ഉയറ്ത്തിക്കൊണ്ട് ഏകദിനത്തിലെ ആദ്യത്തെ ഡബിള്‍ സെഞ്ചറി പിറന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസത്തിലൂ‍ടെ.

ലോകത്താകമാനമുള്ള ക്രിക്കറ്റ് പ്രേമികളും ക്രിക്കറ്റ് പണ്ഡിതന്മാരും സച്ചില്‍ എന്ന മഹാ വിസ്മയത്തെ വാനോളം പുകഴ്ത്തി. എല്ലാപേരും ഒരെ സ്വരത്തില്‍ തന്നെ പറഞ്ഞു സച്ചിന്‍ അല്ലാതെ ഈ ഒരു നേട്ടത്തില്‍ എത്താന്‍ യോഗ്യനായ മറ്റൊരു വ്യക്തി ഇന്നില്ല. ശരിയാണ് അദ്ദേഹത്തിന്റെ റെക്കോറ്ഡ് പരിശോധിച്ചാല്‍ തന്നെ അതു മനസിലാകും. ഇന്ത്യയില്‍ ക്രിക്കറ്റിനു ഇത്രയും പ്രചാരം വെറും സാധാരണ ജനങ്ങളില്‍ പോലും എത്തിച്ചതില്‍ പ്രധാന പങ്ക് സച്ചിനാണ് എന്നതില്‍ ഒരു സംശയവും ഇല്ല. എന്റെ കുട്ടിക്കാലത്തൊക്കെ ടി.വിയില്‍ കളികാണാന്‍ എത്തുന്ന പ്രായം ചെന്ന ആള്‍കാരൊക്കെ ചോദിക്കുന്നത് ‘’ ആ കുട്ടി ഔട്ട് ആയൊ ?’‘ എന്നാണ്. സച്ചിന്‍ ഔട്ടാകുന്നതോടെ തീരുന്ന ക്രിക്കറ്റ് പ്രേമം ആയിരുന്നു ആ കാലഘട്ടത്തില്‍. അതില്‍ നിന്നും ഇന്ത്യയെ ലോകത്തെ ഒന്നാം നമ്പര്‍ ക്രിക്കറ്റ് കമ്പോളവും ക്രിക്കറ്റിന്റെ ധനാഢ്യന്മാരുമാക്കുന്നതില്‍ സച്ചിന്‍ വഹിച്ച പങ്ക് അനിര്‍വചനീയമാണ്. ഇന്ത്യക്കു സച്ചിന്‍ ക്രിക്കറ്റ് ദൈവമാകുന്നത് അങ്ങനെയൊക്കെയാണ്. ഇനി ഒരു പക്ഷെ നിരീശ്വരവാദികള്‍ ആയിട്ടുള്ള ആള്‍ക്കാര്‍ക്ക് ‘’ദൈവം‘’ എന്ന പ്രയോഗം ഇഷ്ടമാകുന്നില്ലെങ്കില്‍ ‘’ ക്രിക്കറ്റ് ശാസ്ത്രജ്ഞന്‍‘’ എന്ന് പ്രയോഗിച്ചു കൊള്‍ക. ക്രിക്കറ്റ് ശാസ്ത്രജ്ഞന്‍ ഏകദിനക്രിക്കറ്റില്‍ ഒരു പുതിയ കണ്ടുപിടുത്തം‍ നടത്തി എന്നു തിരുത്തി വായിച്ചാല്‍ മതി.

പക്ഷെ ഞാന്‍ ഇത്രയും പറഞ്ഞതില്‍ എന്താ ഇത്ര പുതുമ എന്നാവും നിങ്ങളുടെ ചോദ്യം. ഇന്ത്യയിലും വിദേശത്തും ഉള്ള എല്ലാ പത്രങ്ങളിലും വാരികകളിലും അദ്ദേഹത്തെ വാഴ്ത്തുന്നത് ആനന്ദ നിര്‍വൃതിയോടെ നാം കണ്ടു അടുത്ത കുറെ ദിവസങ്ങളില്‍. പക്ഷെ അതിനേക്കാളൊക്കെ മുകളില്‍ നമ്മുടെ ഒരു പാര്‍ട്ടി  ഒരു മഹത്തായ ഒരു പ്രഖ്യാപനം നടത്തി നമ്മുടെ വായയുടെ സകല ജോയിന്റുകളൂം കീറിക്കളഞ്ഞു.  ‘സച്ചിന്‍ ടെണ്ടുള്‍ക്കറ്ക്കു ഭാരതരത്നം നല്‍കണം ‘. അതായിരുന്നു ഈ പാര്‍ട്ടിക്കാരുടെ പ്രസ്ഥാവന.  സച്ചിന്‍ എന്നെ വ്യക്തിയോട് ഇത്രയേറെ സ്നേഹം ഉള്ള വേറെ ആരും ഒരുപക്ഷെ ഇന്ത്യയില്‍ കാണില്ല. സച്ചിന്‍ മഹത്തായ ഒരു തെറ്റു പറഞ്ഞപ്പോള്‍ ശാസിക്കാന്‍ ഈ ഒരു പാര്‍ട്ടി മാത്രമെ ഇന്ത്യയില്‍ ഉണ്ടായിരുന്നുള്ളു എന്നു സച്ചിന്‍ മനസ്സിലാക്കണം. രാജ്യസ്നേഹം ഒട്ടുമില്ലാതെ നടന്നിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറിനു യഥാര്‍ത്ഥ രജ്യസ്നേഹം എന്തെന്നു കാട്ടിക്കൊടുത്തതും ഈ പാര്‍ട്ടിക്കാരു തന്നെയാണ്. അതിനു സച്ചിന്‍ ഇവരോടൊക്കെ നന്ദി പറയണം.

സച്ചിനു എന്തു രാജ്യസ്നേഹമിരുന്നിട്ടാണ് മണ്ണിന്റെ മക്കള്‍ വാദത്തെ എതിര്‍ത്തു സംസരിച്ചത്. അപ്പോഴാണ് സച്ചിന്റെ കപട രാജ്യസ്നേഹത്തെ ഇതേ പാര്‍ട്ടിക്കാറ് ജനങ്ങളുടെ മുന്നില്‍ കൊണ്ട് വന്നത്. സച്ചിന്‍ പറഞ്ഞത് എന്തായിരുന്നു ‘’ മഹാരാഷ്ട്ര എന്നാല്‍ എല്ലാ ഇന്ത്യക്കാറ്ക്കും അവകാശപ്പെട്ടാതാണ് ‘’. നാണമുണ്ടൊ സച്ചിന്‍ ഇങ്ങനെ പറയാന്‍ ?. താങ്കള്‍ക്ക് ഇന്ത്യ എന്നു വച്ചാല്‍ എന്തറിയാം ?. താങ്കളള്‍ ഗൂഗിള്‍ ചൈനയും ഗൂഗിള്‍ പാക്കിസ്ഥാനും കണ്ടിട്ടുണ്ടൊ ?. അതു പോലെ പല രാജ്യങ്ങളുടെയും ഗൂഗിള്‍ സൈറ്റ് എടുത്തു നോക്കിയാല്‍ മനസ്സിലാവും യഥാര്‍ത്ഥ ഇന്ത്യ എന്താണെന്ന്. ഇന്ത്യ എന്നു വച്ചാല്‍   മഹാരാഷ്ട്ര.  അതു മാത്രമാണ് നമ്മുടെ രാഷ്ട്രം മറാത്തി ഹമാരാ രാഷ്ട്ര ഭാഷാ ഹൈ. അതു കൊണ്ട് കേരളമാണ് തമിഴ്നാടാണ് എന്നൊക്കെ പറഞ്ഞു എതെങ്കിലും കൂതറകള്‍ ഇന്ത്യയില്‍ കാലു കുത്തിയാല്‍ ആ കാലു രാജ്യസ്നേഹികളായ നമ്മുടെ പാര്‍ട്ടിക്കാര്‍ വെട്ടും. അല്ലെങ്കില്‍ തന്നെ ഈ തെലുങ്കന്മാര്‍ക്കും ബംഗാളീസിനുമൊക്കെ ഇന്ത്യയില്‍ എന്തു കാര്യം ?. അതുകൊണ്ട് രാജ്യത്തെക്കുറിച്ച് സച്ചിന്‍ എന്തെങ്കിലും സംസാരിക്കുന്നെങ്കില്‍ അതു ഇന്ത്യയെക്കുറിച്ചു പഠിച്ചിട്ടുമതി. അതു മാത്രമല്ല അന്നു പാര്‍ട്ടിക്കാര്‍ സച്ചിനു ഒരു മുന്നറിയിപ്പ് നൽകാനും മറന്നില്ല ‘’ സച്ചിന്‍ ക്രിക്കറ്റ് കളിച്ചാല്‍ മതി. ആല്ലാതെ കളിച്ചു നടക്കുന്ന  പ്രായത്തില്‍ ഭാരിച്ച രാഷ്ട്രീയ കാര്യം ഒന്നും ചര്‍ച്ച ചെയ്യണ്ട ‘’. കൂടാതെ ഒരുപാടു ന്യായവാദങ്ങളും അന്നു നിരത്തി. ‘’ സച്ചിന്‍ ഇന്ത്യക്കു വേണ്ടിയല്ല കളിക്കുന്നത് ബി.സി.സി. ഐക്കുവേണ്ടിയാണ് ''. ഈ ബി.സി.സി. ഐ എവിടുന്നു വന്നതാണ് എന്നു ഇതു വായിക്കുന്ന ആർക്കെങ്കിലും അറിയാമോ ?  പണ്ട് നീല്‍ ആംസ്ടൊംഗ് ചന്ദ്രനില്‍ പോയപ്പൊ അവിടെ നിന്നും എടുത്തു കൊണ്ട് വന്നതാണു ബി.സി.സി.ഐ. അതിനു ഒരുപാട് പരിണാമങ്ങള്‍ വന്നു ഇന്നത്തെ ബി.സി.സി.ഐ ആയി. അങ്ങനെയുള്ളാ ആ ബി.സി.സി.ഐയ്ക്കു വേണ്ടിയാണ് സച്ചിന്‍ കളിക്കുന്നത് അല്ലാതെ ഇന്ത്യക്കു വേണ്ടിയല്ല. സച്ചിന്‍ രാജ്യത്തിനു വേണ്ടി എന്ത് ത്യാഗമാണ് ചെയ്തത് ? ലോകമാന്യ തിലകനൊപ്പം ഒന്നും സച്ചിന്‍ വരില്ല. ഒരു മറാത്തി വിപ്ലവകാരിക്കും തുല്യനല്ല സച്ചിന്‍. റെക്കോഡ് പുസ്തകത്തില്‍ മാത്രമാണ് സച്ചിന്റെ നേട്ടം. ഇതൊക്കെ കേട്ടതും സച്ചിന്‍ റണ്ണൌട്ടായി.

എന്തായാലും പിന്നീട് ഒരു വിവാദത്തിനും അദ്ദേഹം പോയില്ല. പതിവു പോലെ അദ്ദേഹം അതിനുള്ള ചുട്ട മറുപടി വാക്കിലൂടെ നല്‍കാതെ പ്രവര്‍ത്തിച്ചു തന്നെ കാണിച്ചു. നിസ്സാരകാര്യങ്ങള്‍ക്കു പോലും വളരെ വികാരവിക്ഷോഭം പ്രകടിപ്പിക്കുന്ന അല്‍പ്പന്മാരുടെ മുന്നില്‍ ശാന്തതയുടെ പ്രതിരൂപമായി മാറുകയായിരുന്നു അദ്ദേഹം തന്റെ ഇരട്ടസെഞ്ചറി നേട്ടത്തിനു ശേഷം. ദൈവവുമയി അല്പസമയം ഒരു ആശയവിനിമയം, പിന്നീട് ആര്‍ത്തലയ്ക്കുന്ന ജനലക്ഷങ്ങളെ തന്റെ കിരീടവും ചെങ്കോലും ഉയറ്ത്തി ഒരു അഭിവാദനം, കഴിഞ്ഞു അദ്ദേഹത്തിന്റെ ആഹ്ലാദ പ്രകടനം. ഒരു മനുഷ്യന്‍ എങ്ങേനെയാണു മഹാന്‍ അവുന്നതെന്നും, ത്യാഗി അവുന്നതെന്നും ആ ഒരൊറ്റ നിമിഷത്തിലൂടെ അദ്ദേഹം തന്നെ വാഗ്ശരങ്ങള്‍ കൊണ്ട് നേരിട്ടവറ്ക്ക് കാണിച്ചു കൊടുത്തു.

കഥ വീണ്ടും തുടരുകായാണ്. ഇതറിഞ്ഞതും പാര്‍ട്ടിക്കാര്‍ തമ്മില്‍ തമ്മില്‍ ചോദിച്ചു ‘’ എവന്‍ സത്യത്തില്‍ ഏതു നാട്ടുകാരന്‍ ? ‘’ ഉത്തരം ഉടനെ വന്നു ‘’ സാറന്മാരെ ഈ മനുഷ്യനും മഹാരാഷ്ട്രക്കാരനാ ‘’. ആഹാ ! മഹാരാഷ്ട്രയാണൊ എന്നാല്‍ ഇത്രയും വലിയ ഒരു സംഭവം ഒക്കെ നടത്തിയ ഈ മഹാരാഷ്ട്രക്കാരനു തക്കതായ അംഗീകാരവും കൊടുത്തെ മതിയാവു. നേരെ കേന്ദ്രസര്‍ക്കാരിനെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയെയും വിളിച്ചങ്ങു പറഞ്ഞു ‘’ സച്ചിന്‍ മഹാരാഷ്ട്രയുടെ അഭിമാനം ഉയര്‍ത്തിയതാണ്. അതുകൊണ്ട് ഭാരത രത്നം കൊടുക്കണം ‘’. ഇതു കേട്ട ഞാന്‍ ഉള്‍പ്പെടുന്ന മഹാജനങ്ങള്‍ മൊത്തം ചിരിച്ചു ചിരിച്ചു മണ്ണു കപ്പി പാവങ്ങളുടെ ഗതികേടു കണ്ടിട്ട്. ഇന്ത്യയിലെ സകലര്‍ക്കും അറിയാം ഈ പറയുന്ന ആള്‍ക്കാര്‍ നിസ്സാരക്കാരല്ല എന്നു. ആടിനെ ആനയാക്കുന്ന ആള്‍ക്കാരാണു. ‘’മൈ നെയിം ഈസ് ഖാന്‍‘’ എന്ന ചിത്രത്തെ ബഹിഷ്കരിക്കാന്‍ ജനങ്ങളോട് ഇതേ പാര്‍ട്ടിക്കാര്‍ ആഹ്വാനം ചെയ്തപ്പൊ ജനങ്ങള്‍ അതു അക്ഷരം പ്രതി അനുസരിച്ചു ഇപ്പൊ കേള്‍ക്കുന്നത് ആ സിനിമ എടുത്ത നിര്‍മാതാവ് മിക്കവാറും ഈ ഒറ്റച്ചിത്രം കൊണ്ട് തന്നെ ബില്‍ ഗേറ്റ്സിക്കാള്‍ വലിയ പണക്കാരന്‍ ആവും എന്നാണ്. എന്തായാലും അപ്പക്കഷണത്തിനു വേണ്ടി കടിപിടി കൂടുന്ന രാഷ്ടീയ പാര്‍ട്ടി‍ക്കാരെല്ലാം സച്ചിനിസം ഒന്നു പഠിക്കുന്നതു നല്ലതാണ്.  സഹിഷ്ണുതയും ത്യാഗസന്നദ്ധതയും അങ്ങനെയെങ്കിലും നമ്മുടെ രാഷ്ടീയ കോമരങ്ങള്‍ക്കു വരട്ടെ..... 

അല്ലയൊ സച്ചിന്‍ അങ്ങ് വാക്കുകള്‍ക്ക് അതീതനാണ്. മഹാനായ അങ്ങ് ഭാരത്തതിന്റെ അമൂല്യമായ രത്നം തന്നെയാണ് ഇനിയും അങ്ങയുടെ സൃഷ്ടികള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു….

തത്ത്വമസി.

‘’ അല്ല ആരായിത് ? അണ്ണനെ കണ്ടിട്ട് കുറെ കാലമായല്ലൊ ? എവിടെയാ ഇപ്പൊ?’‘

‘’ ഓ എന്തരുപറയാന്‍ അപ്പീ. നാട്ടീപ്പൊയിരുന്നു. അപ്പിക്കു സുഖങ്ങളൊക്കെ തന്നെ ?’

‘’ സുഖം തന്നണ്ണാ. അല്ലണ്ണാ ഇപ്പൊ നാട്ടില്‍ ആകെ പുകിലാണല്ലൊ. തിലകന്‍ പ്രശ്നം കാരണം. ‘’

‘’ ഓ എന്തരു പറയാന്‍. എവമ്മരയൊക്കെ കൊണ്ട് തോറ്റടെയ്. ഇത്രേം കാലം നമ്മളൊക്കെ കരുതിയ പോലാണാ എവമ്മാരു ? ഇപ്പക്കെടന്നു വെരകണത് കണ്ടാ ?’‘

‘’ എന്നാലും ഈ തിലകന്‍ ചേട്ടന്‍ ഇങ്ങനെയൊക്കെ ചെയ്തത് ഇത്തിരി കഷ്ടം ആയിപ്പോയി ‘’

‘’ എന്തരു കഷ്ടം. എടെയ് അയാളു പറഞ്ഞതൊക്കെ അല്ലേടെയ് കാര്യങ്ങള്. കോടികള് മേടിക്കണ ലവന്മാരു മാത്രം ജീവിച്ചാ മതിയാടെയ് ? എല്ലാരും ജീവിക്കണ്ടെയ് ?’‘

‘’ ങ്ഹും അതും ശരിയാണ്. എന്നാലും സുകുമാര്‍ അഴിക്കോട് ഒക്കെ പറഞ്ഞത് ഇത്തിരി തെറ്റായിപ്പോയി. എങ്കിലും നല്ല കടുത്ത ഭാഷയില്‍ തന്നെ മോഹനന്‍ലാല്‍ തിരിച്ചു പറഞ്ഞിട്ടുണ്ട്. അഴിക്കോട് തത്ത്വമസി ഒക്കെ എഴുതിക്കാണും എന്നു വച്ച് കേറി ഭരിക്കണ്ട എന്ന് ‘’

‘’ എടെയ് മോഹന്‍ലാല്‍ എന്തറിഞ്ഞിട്ടടെയ് ഈ പറയണത്. ലവനു വെവരം എന്നു പറയണ സാധനം ഒണ്ടാ. തത്ത്വമസി ഒക്കെ അത്ര നിസാരമാണാ ? അതൊക്കെ സാധാരണ ആര്‍ക്കും എഴുതാന്‍ പറ്റത്തില്ല.’‘

‘’ ഓ അങ്ങനെയാണൊ ?, അല്ലണ്ണ എന്തോന്നാ ഈ തത്ത്വമസി എന്നു വച്ചാല്‍. സത്യം പറഞ്ഞാല് എനിക്കും അത്ര അങ്ങോട്ട് പിടികിട്ടിയിട്ടില്ല. ‘’

‘’ തള്ളെ കഷ്ടമെടെയ്. നിങ്ങളെയൊക്കെ എന്തരിനു കൊള്ളാം. എടെയ് അപ്പീ നീ ഗുരുവായൂർ ക്ഷേത്രത്തില് പോയിട്ടൊണ്ടാ ?’‘

‘’ പോയിട്ടുണ്ട് ‘’

‘’ അപ്പീ ക്ഷേത്രത്തിന്റെ മുന്നില്‍  തത്ത്വമസി എന്ന ബൊര്‍ഡ് എഴുതി വച്ച ആളാണ് ഈ പറയുന്ന സുകുമാര്‍ അഴിക്കൊട്. മനസ്സിലായാ ?’‘