Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

അല്‍ മല്ലു സിനിമാ ഖൊയ്ത

‘’ നമസ്കാരം .. ന്യൂസ് മിനിറ്റിലേക്ക് സ്വാഗതം.. ഈ മിനിറ്റിലെ ചൂടന്‍വാര്‍ത്തകളുമായി നിങ്ങളൊടൊപ്പം സാബു  കൊഞ്ഞനം കുത്തി…. കുട്ടിക്കാനത്ത് ‘’ആത്മഹത്യ’‘ എന്ന സിനിമയുടെ  ലൊക്കേഷനില്‍ അണുബോംബ് സ്ഫോടനം.(വേള്‍ഡ് ട്രേഡ് സെന്റര്‍ കത്തുന്ന സീന്‍ കാണിക്കുന്നു) …. സ്ഫോടനത്തിനു പിന്നില് ലഷ്കറെ ത്വയ്ബ എന്നു സംശയം.(താടി നീട്ടി വളര്‍ത്തിയ ഒരു അപ്പൂപ്പന്റെ പടം കാണിക്കുന്നു) …. ആളപായം എത്രയെന്നു അറിവായിട്ടില്ല (ഏതൊ ഒരു ലാത്തി ചാര്‍ജിന്റെ സീന്‍ കാണിക്കുന്നു)….. നൂറുകണക്കിനു കാറുകള്‍ സ്ഫോടനത്തില്‍ തകര്‍ന്നതായി റിപ്പൊര്‍ട്ട് (തകര്‍ന്നുകിടക്കുന്ന കുറെ കാറുകളുടെ സീന്‍ കാണിക്കുന്നു…. സൂപ്പര്‍സ്റ്റാര്‍ തളത്തില്‍ ദിനേശന്‍ നായകാനായി അഭിനയിക്കുന്ന ചിത്രമാണ് ‘’ആത്മഹത്യ’‘(തളത്തില്‍ ദിനേശന്റെ പടം കാണിക്കുന്നു). ദിവസങ്ങള്‍ക്ക് മുന്പ് തളത്തില്‍ ദിനേശനും സൂപ്പര്‍ താരം സര്‍വം ഗോപിയും തമ്മില്‍ സിനിമാ താരങ്ങള്‍ ടീവിയില്‍ വരുന്നതിനെക്കുറിച്ച് വാക്കേറ്റം നടന്നിരുന്നു (തളത്തില്‍ ദിനേശനും സറ്വം ഗോപിയും തമ്മിലുള്ള സിനിമയിലെ ഒരു സംഘട്ടന രംഗം കാണിക്കുന്നു) 



‘’ വിശദമായ വാര്‍ത്തലഭിക്കുന്നതിനായി… കുട്ടിക്കാനത്ത് സംഭവം നടന്ന സ്ഥലത്ത് നിന്നും നമ്മുടെ റിപ്പോര്‍ട്ടര്‍ ബിജു കൂട്ടത്തി ചവിട്ടി ലൈനിലുണ്ട് നമുക്ക് ബിജുവിനോട് തന്നെ സംഭവത്തെ കുറിച്ച് ചോദിക്കാം…. ബിജു.. കേള്‍ക്കുന്നുണ്ടൊ…(ചെറിയ സ്ക്രീനില്‍ ബിജുവിനെ കാണിക്കുന്നു. എന്തൊ ഭയങ്കര സംഭവം പറയാന്‍ പോകുന്ന ആക്രാന്തം മുഖത്ത് വരുത്തി വച്ചിരിക്കുന്നു. പറഞ്ഞു കഴിഞ്ഞിട്ട് വേണം കക്കൂസില്‍ പോകാന്‍ എന്ന ഭാവം ശരീര ചലനങ്ങളില്‍ നിന്നു മനസിലാക്കാം).

സൂപ്പര്‍ സ്റ്റാര്‍ ബീരാനും എരുമപ്രയോഗവും.

നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ ബീരാനിക്കാക്കും പണികിട്ടി. പണി എന്നു വച്ചാല്‍ സാധാരണ പണിയൊന്നുമല്ല നല്ല സൂപ്പര്‍ പണി തന്നെ നമ്മുടെ സൂപ്പര്‍സ്റ്റാറിനു കിട്ടി. സാധാരണ ഒരു പ്രേക്ഷകനും വിശ്വസിക്കാന്‍ പറ്റില്ല സൂപ്പര്‍സ്റ്റാര്‍ ബീരാനിക്കാക്കു പണി കിട്ടി എന്നു കേട്ടാല്‍. കാരണം സരസനും നിഷ്കളങ്കനും സര്‍വോപരി ഒരു പ്രശ്നങ്ങള്‍ക്കും ചെന്നു തലയിടാത്ത ഒരു പാവത്താനുമാണു നമ്മുടെ സൂപ്പര്‍സ്റ്റാര്‍ ബീരാര്‍. സിനിമാ ലോകത്ത് ബീരാനെ പോലെ ബീരാന്‍ മാത്രമെ കാണു. കേരളത്തിന്റെ തനതു കലയായ ഓട്ടന്തുള്ളല്‍ രംഗത്തു നിന്നും സിനിമയില്‍ എത്തി സൂപ്പര്‍സ്റ്റാര്‍ ആയ ആദ്യത്തെ കലാകാരന്‍ ആണ് ബീരാനിക്ക. ബീരാനിക്കായുടെ പ്രശസ്തി കൊച്ചു കേരളത്തില്‍ മാത്രം ഒതുങ്ങിയില്ല ചെക്ക്പോസ്റ്റും കടന്ന് തമിഴ് നാട്ടിലും എത്തി. അവിടുത്തെ ജനങ്ങളും സൂപ്പര്‍സ്റ്റാര്‍ ബീരാനെ രണ്ടുകയ്യും നീട്ടി അങ്ങു സ്വീകരിച്ചു. അതോടെ തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ തിളങ്ങാന്‍ നമ്മുടെ ബീരാനിക്കാക്കു കഴിഞ്ഞു. ബീരാനിക്കാടെ പേരില്‍ ഒരു അമ്പലം വരെ കെട്ടാന്‍ നമ്മുടെ അണ്ണാച്ചിമാര്‍ പരിപാടി ഇട്ടു. തല്‍ക്കാലം അമ്പലം ഇല്ലാത്തത് കൊണ്ട് ദിവസവും ലിറ്ററു കണക്കിനു പാല്‍ ആണ് ബീരാനിക്കായുടെ ഫെക്സ്ബോറ്ഡില്‍ ഒഴിച്ചു കളയുന്നത്. വീട്ടിക്കെടക്കണ പിള്ളേരു പാലു കുടിച്ചില്ലേലെന്താ ബീരാനിക്കാടെ ഫ്ലക്സ് കുടിക്കുന്നുണ്ടല്ലൊ !

പക്ഷെ അങ്ങനെയുള്ള ബീരാനിക്കായെയണ് നമ്മുടെ അണ്ണാച്ചിമാര്‍ എല്ലാം കൂടെ ഇപ്പൊ തെറി കൊണ്ടഭിഷേകം നടത്തുന്നത്. കാരണം മറ്റൊന്നുമല്ല ബീരാനിക്ക ഒരു സംസഥാനത്തെ മൊത്തം ലേഡീസിനേം ഒന്നടങ്കം അധിക്ഷേപിച്ചു പോലും. പാവം നമ്മുടെ ബീരാനിക്ക ഇപ്പൊ ഓടി നടന്നു മാപ്പു പറച്ചിലിലാണ്. കാരണം നടക്കുന്നത് ഇങ്ങനെ –

ബീരാനിക്കടെ എറ്റവും പുതിയ മലയാളം സിനിമയാണ് ‘’പുയ്യാപ്ലമാര്‍ സന്തോഷത്തില്‍’‘. പടം ഇറങ്ങിയതും ഒടുക്കത്തെ ഹിറ്റ്. അപ്പൊപ്പിന്നെ നമ്മുടെ ചാനലുകാര്‍ ചുമ്മാതെ ഇരിക്കുമൊ, ഡെയ്ലി സിനിമയിലെ നടന്മാരെയും നടിമാരെയും സംഘടിപ്പിച്ച് പരിപാടികള്‍. അങ്ങനെ ഒരു ചാനലില്‍ നടന്ന ടോക് ഷോയില്‍ കഷ്ടകാലത്തിനു നമ്മുടെ ബീരാനിക്കയും പങ്കെടുത്തു. സിനിമയില്‍ നമ്മുടെ ബീരാനിക്ക ഭാര്യ ഇല്ലാത്ത സമയത്ത് വീട്ടിലെ വേലക്കാരിയെ കയറി പിടിക്കുന്ന ഒരു രംഗം ഉണ്ടത്രെ. സിനിമയില്‍ രസകരമായ ഈ രംഗത്തെക്കുറിച്ച് നമ്മുടെ അഭിനവ കേരള അവതാരക മങ്ക ഒരു ചോദ്യം അങ്ങു ചോദിച്ചു നമ്മുടെ സൂപ്പര്‍സ്റ്റാറിനോട്.


‘’ ചേറ്റാ സിന്മേലെ പോലെ വീറ്റിലെ വേലക്കാരിയെ ചേറ്റന്‍ ചേറ്റന്റെ വൈഫ് ഇല്ലാതെ നേറ്ത്ത് കേരി പിടിക്കാറുണ്ടോ ?.’‘ എന്നിട്ട് അവതാര മങ്ക കോഴി കൊക്കുന്ന പൊലെ കിടന്നു ചിരിക്കാനും തുടങ്ങി ഏതാണ്ട് ഒടുക്കത്തെ കോമഡി അടിച്ച മാതിരി.

പക്ഷെ നമ്മുടെ പാവം, നിഷ്കളങ്കനായ ബീരാനിക്ക ആ ചോദ്യത്തിനു കൊടുത്ത മറുപടിയും നിറ്ദ്ദോഷമായ ഒരു കോമഡിയായിരുന്നു പണ്ട് ഓട്ടന്‍ തുള്ളലിന്റെ ഇടക്കു പ്രേക്ഷകരെ രസിപ്പിക്കാന്‍ ഇറക്കുന്ന കോമഡി നമ്പറ് പോലെ ഒരു ചെറിയ നമ്പര്‍ അങ്ങു ഇറക്കി. ‘’ അതെങ്ങനെ പറ്റും, സൂറാബി 24 മണീക്കൂറും വീട്ടിത്തന്നെ കാണും. പിന്നെ പിടിക്കാനൊക്കെ എങ്ങനെ പറ്റും. അതുമാത്രമല്ല കൊച്ചെ, വീട്ടില്‍ നിക്കുന്ന വേലക്കാരി കൊച്ചിനാണെങ്കില്‍ പത്തുനാപ്പത്തഞ്ചു വയസ്സൊക്കെയുണ്ട്. കറുത്തു തടിച്ച് എരുമയെപ്പോലെ ഇരിക്കുന്ന ഒരു തമിഴത്തിയാണ് വീട്ടില്‍ നില്ക്കുന്നത് ‘’.

സംഗതി കേട്ട് എല്ലാരും ചിരിച്ചു. നമ്മുടെ അവതാരക മങ്കയാണെങ്കില്‍ ചിരി നിറുത്തുന്നില്ല. അങ്ങനെ ആ ടോക് ഷൊ ഒരു കോമഡി സിനിമയായി അവിടെ തീര്‍ന്നു. പക്ഷെ ഈ സംഗതി നമ്മുടെ തമിഴ് നാട്ടില്‍ റിലീസ് ആയത് ഒരു ട്രാജഡി സിനിമ ആയിട്ടാണ്. ഇതു കേട്ട ഏതൊ ദുഷ്ട ശക്തികള്‍ നമ്മുടെ ബീരാന്‍ സകല തമിഴ് പെണ്ണുങ്ങളെയും എരുമ എന്നു വിളിച്ചു എന്നങ്ങു വരുത്തി തീര്‍ത്തു. തമിഴ്നാട്ടിലാണെങ്കില്‍ ഒരു സിനിമയില് അഭിനയിച്ച നടനും എതേലും സിനിമക്കു ക്ലാപ്പടിച്ചവനും വരെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉണ്ട്. അങ്ങനെയുള്ള ഒരു സിനിമാക്കരന്റെ രാഷ്ടീയ സംഘടന ഈ എരുമ വിളിയെ അങ്ങ് ഏറ്റെടുത്തു. ആകെ സംഘടനയില്‍ ഉള്ള പത്തു പേരുമായി അങ്ങു പ്രകടനം തുടങ്ങി. അതോടെ രംഗം കൂടുതല്‍ വഷളായി. അഭിമാനത്തിനു ക്ഷതം തട്ടിയതും തട്ടാത്തതുമയ എല്ലാ തമിഴ് മക്കളും ഒരുമിച്ച് കൂടി പാവം ബീരാന്റെ കോലം കത്തിച്ചു. പിന്നെ നല്ല തമിഴ് മുദ്രാവക്യം വിളിച്ചു തുടങ്ങി. തമിഴ് മുദ്രാവാക്യം വിളിച്ചു വിളിച്ചു അവസാനം നല്ല അരുമയാന തെറികളില്‍ എത്തി. സംഭവം വഷളാകുന്നത് കണ്ട് തമിഴ് നാട് പോലീസ് ബീരാന്റെ വീട്ടിനു ശക്തമായ കാവല്‍ ഏര്‍പ്പെടുത്തി. മലവെള്ളം വരുന്ന പോലെ വരുന്ന ജനങ്ങളെ നേരിടാനായി നാലു പോലീസുകാരെ അങ്ങു കാവലിനും ഇട്ടു.

ദോഷം പറയരുതല്ലൊ പ്രകടനക്കാര് വരുന്നതു കണ്ട് നമ്മുടെ പോലീസ് ഏമാന്മറ് നേരെ അടുത്തുള്ള മുറുക്കാന്‍ കടയില് ചെന്നു സോഡയും മേടിച്ചു കുടിച്ചു കൊണ്ടു നിന്നു. അല്ലെങ്കിലും നാലു പേരുകൂട്ടം ചേറ്ന്നു വന്നാ പിന്നെ ഡാം പൊട്ടി ഒഴുകുന്ന മാതിരി മൂത്രമൊഴിക്കുന്ന പോലീസാ കാവലിനു നിന്നത്, നൂറുപേരെയൊക്കെ ഒറ്റക്കു നിന്നു അടിക്കും (!) നമ്മടെ അണ്ണ സിനിമയില് അതു കണ്ട് കയ്യടിക്കാനെ നമ്മക്കു പറ്റു.  പ്രകടനക്കാരു നേരെ ബീരാന്റെ വീടിന്റെ മുന്നില്‍ കിടന്ന കാര്‍ അങ്ങ് തല്ലി തകറ്ത്തു. പിന്നെ ജനാലചില്ലൊക്കെ എറിഞ്ഞുടച്ചു. നോക്കിയപ്പൊ ദാ വരുന്നു നമ്മടെ കഥാ നായിക നാല്‍പ്പ്പത്തഞ്ചിനു മുകളില്‍ പ്രായമുള്ള വേലക്കാരിക്കുട്ടി, കടയില് നിന്നും എതാണ്ട് സാധനവും മേടിച്ചു കൊണ്ടാണ് വരവ്. പ്രകടനക്കാര്‍ നായികയെ നല്ല നാലു തെറികൊണ്ടങ്ങ് അഭിഷേകം നടത്തി. എന്നിട്ടു ഒരു വിരട്ടും ‘’ കേറിപ്പോങ്കടി എരുമേ വീട്ടുക്കുള്ളെ ‘’. അതോടെ നായിക അപ്രത്യക്ഷം. സൂറാബി എന്തായാലും നേരത്തെ കയറി കതകടച്ചതു കോണ്ട് രക്ഷപ്പെട്ടു. അരിശം തീരാത്ത പ്രകടനക്കാറ് വീട്ടിനകത്ത് തീകത്തിച്ചിട്ടു. പാവം ബീരാനു അഭിനയിച്ചു കിട്ടിയ ചില അവാറ്ഡ്കളും അങ്ങനെ തീ കൊണ്ട് പോയി. പത്തു പന്ത്രണ്ട് മിനിറ്റ് ദപ്പാങ്കൂത്തു നടത്തിയ പ്രകടനക്കാറ് പല വഴികളിലായി പോയി.

പാവം ബീരാനിക്ക ഇതറിഞ്ഞു നേരെ ചെന്നൈലേക്കു വച്ചു പിടിച്ചു. കണ്ണില് കണ്ട സകല അണ്ണാച്ചിമാരുടെയും കാലില് വീഴാന് തുടങ്ങി. ‘’ അണ്ണൈ മന്നിച്ചിടുങ്കൊ, നാങ്ക സുമ്മ സൊന്നത്, സുമ്മ കോമഡിക്കാക സൊന്നത്. എന്നോട പസങ്ക തമിഴ് സ്കൂളിലെ പഠിക്കിറത്. അവങ്ക നല്ലപടിയ തമിഴ് പേസുവാങ്കള് (എന്നെ പോലെ അല്ല). എന്നൊട ഉമ്മ തമിഴ് മങ്ക. ബാപ്പക്കു തമിഴ് എന്ന രൊമ്പപ്പുടിക്കും. നമ്മ ഊരുമൊത്തമാ തമിഴ് നാട്ടൊടെ അരിയെ സാപ്പിടുവാങ്ക. കടവുള് സത്യം നാങ്ക ഇപ്പടിയെല്ലാം സൊല്ലമാട്ട. നിജമാ സൊല്ലമാട്ട ‘’.

പക്ഷെ കഥ അവിടെ തീരുന്നൊ ഇല്ല..

ഇങ്ങു കേരളത്തിലും അങ്ങ് തമിഴ് നാട്ടിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നു..

ബീരാനു പണികൊടുത്തത് ആര് ?..

ബീരാനു അങ്ങനെ പറയാന്‍ കൊള്ളാമൊ ?...

കേരളത്തിലെ സിനിമാ മാഫിയകള്‍ക്ക് ഈ പ്രശ്നത്തില്‍ പങ്കുണ്ടൊ ?...

മുല്ലപ്പെരിയാറ് പ്രശ്നവും ബീരാന്റെ എരുമപ്രയോഗവും തമ്മില്‍ എന്താണു ബന്ധം .?

ചര്‍ച്ചകള്‍ തകൃതിയായി നടക്കുന്നുണ്ട്, എന്തെങ്കിലും തീരുമാനം ആകാതെ ഇരിക്കില്ല..

പക്ഷെ ഈ കാര്യത്തില്‍ ഉട്ടോപ്പ്യനും താരത്തിനും ഒരു അഭിപ്രായമെ ഉള്ളു.

എന്റെ പൊന്നു ബീരാനിക്ക. ചാനലില് കെടന്നു വെരക്കുന്ന ലവളുമാര്‍ക്ക് എന്ത് ചോദ്യവും ചോദിക്കാം, നല്ല തൊലിക്കട്ടിയാണ്. പക്ഷെ അവളുമാരു ചോദിക്കുന്ന അന്തമില്ലാത്ത ചോദ്യത്തിനു വിവരമുള്ള ബീരാനിക്കയെ പോലത്തെ ആള്‍ക്കാര്‍ തലയും വാലുമില്ലാതെ കോമഡി അടിക്കാന്‍ നിന്നാല്‍ അവസാന സീനില് ഇങ്ങനെ ട്രാജഡി ആയി പോകും.  ഇനിയിപ്പൊ തമിഴ് നാട്ടുകാര് ഈ സംഭവം പ്രശ്നമാക്കിയില്ല എന്നിരിക്കട്ടെ,  നമ്മുടെ ചാനല്‍ വേന്ദ്രന്മാറ് തന്നെ പിറ്റെ ദിവസം ‘ സൂപ്പര്‍‍സ്റ്റാര്‍ ബീരാന്റെ വംശിയാധിക്ഷേപം, തമിഴ് ജനതക്കു നേരെ ‘ എന്നു വാറ്ത്ത കൊടുത്തെനെ.
ഇതിപ്പൊ കാര്യങ്ങള്‍ ഇത്രയില്‍ ഒതുങ്ങി എന്നു സാമാധാനിക്കാം………….






നിഷ്കളങ്കതയുടെ ചിരിയാശാന്.

കൊച്ചിന് ഹനീഫയെ കുറിച്ച് ഇന്നലെ രാവിലെ വന്ന പത്രവറ്ത്തകളെ കുറിച്ച് ഞാന് പൊസ്റ്റ് ഇടുമ്പോള് ആ മഹാനായ നടന് ഒരുപക്ഷെ സ്വർഗത്തിലേക്കുള്ള യാത്രയിലായിരുന്നിരിക്കണം. മരണത്തിലും അല്പം തമാശ കാണിച്ച് നമ്മുടെ പത്രക്കാരെ അല്പനേരത്തെക്കെങ്കിലും അദ്ധേഹം ഒന്നു വിഡ്ഢിയാക്കി.



1951 എപ്രിൽ 22 ന് കൊച്ചി വെളുത്തെടത്ത് തറവാട്ടിൽ ആയിരുന്നു ഈ മഹാനടന്റെ ജനനം. ബാപ്പ മുഹമ്മദും ഉമ്മ ഹാജിറയും തന്റെ അരുമ മകനു നൽകിയ സലിം അഹമ്മദ് ഘോഷ് എന്ന പേരു കലക്രമത്തിൽ കൊച്ചിൻ ഹനീഫ എന്നായി മാറി. കൊച്ചിൻ കലാഭവനിൽ എത്തിയതിനു ശേഷമായിരുന്നു ഈ പേരുമാറ്റം. സ്കൂൾ കോളേജ് തലങ്ങളിൽ മോണൊ ആക്റ്റും മിമിക്രിയും അവതരിപ്പിച്ചു വന്ന സലിം അഹമ്മദ് ഘോഷ് എന്ന കലാകാരൻ അവസാനം സിനിമാ മൊഹവുമായി ചെന്നൈലേക്കു പോയി. 1979 ൽ അഷ്ട വക്രൻ എന്ന ചിത്രതിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചുകൊണ്ട് സിനിമായിൽ എത്തി. പിന്നീട് മൂറ്ഖൻ, രക്തം, അന്വേഷണം, ശക്തി എന്ന ചിത്രങ്ങളിൽ തെന്റെ ശക്തമായ സാന്നിധ്യം അറിയിച്ചു.


വില്ലൻ വേഷങ്ങളിൽ തുടങ്ങിയെങ്കിലും കിരീടം എന്ന ചിത്രത്തിലെ ഹൈദ്രോസ് എന്ന ഒറ്റ കഥാപാത്രം അദ്ധേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവയി മാറുകയായിരുന്നു. അവിടുന്നിങ്ങോട്ട് കൊച്ചിൻ ഹനീഫയിലെ ഹാസ്യതാരത്തിന്റെ കഴിവ് പ്രേക്ഷകറ് തിരിച്ചറിയുക തന്നെ ചെയ്തു. മന്നാറ് മത്തായി സ്പീക്കിങ്, മീശമാധവൻ, ഈ പറക്കും തളിക തുടങ്ങിയ ചിത്രങ്ങൾ അതിന്റെ ഉത്തമ ഉദാഹരണങ്ങളായി. ഹാസ്യനടന്മാറ് എന്ന ലേബലിൽ മലയാളത്തിൽ ഒരുപാട് താരങ്ങൾ വന്നു പോയും ഇരുന്നിട്ടും വില്ലനായി വന്നു ഹാസ്യനടനായി മറിയ കൊച്ചിൻ ഹനീഫ തന്റെ നിഷ്കളങ്കമായ തമാശയിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ നിറഞ്ഞു നിന്നു.

ഇന്ത്യന് സിനിമാ ലോകത്തെ തന്നെ എറ്റവും പ്രഗത്ഭരായ ഹാസ്യനടന്മാരായ ജഗതി ശ്രീകുമാറും ഇന്നസെന്റും ഒക്കെ അരങ്ങു വാഴുന്ന മലയാള സിനിമാലോകത്ത് അദ്ധേഹം സ്വന്തമായി ഒരു മേല്വിലാസം ഉണ്ടാക്കിയെടുത്തു അതും ആറ്ക്കും അനുകരിക്കാന് പറ്റാത്ത ശൈലിയില്. രസമൂറുന്ന ഒരുപിടി നറ്മമുഹൂറ്ത്തങ്ങള് നമ്മുടെ സ്വീകരണമുറികളിലെ വിഡ്ഡിപ്പെട്ടിയില് ഒരുക്കി അദ്ധേഹം കാലയവനികക്കുള്ളില് മറയുമ്പോഴും അദ്ധേഹത്തിന്റെ ശുദ്ധഹാസ്യത്തെ ഇഷ്ടെപ്പെട്ടിരുന്ന പ്രെക്ഷകരുടെ മനസ്സില് അദ്ധേഹത്തിന്റെ വേറ്പാട് ഒരു തീരാ നഷ്ടമായി തന്നെ അവശേഷിക്കും.


കൊച്ചിന് ഹനീഫ എന്ന നടന്റെ വളറ്ച്ച ഒരു സുപ്രഭാത്തതില് പെട്ടെന്നുണ്ടായതല്ല. അദ്ദേഹത്തിന്റെ മുന്കാല ചിത്രങ്ങള് പരിശൊധിച്ചാല് അത് മനസിലാകും. ആദ്യകാലങ്ങളില് ഒരു വില്ലനായി തുടങ്ങിയ അദ്ധേഹം കൈവച്ച എല്ലാ മെഖലകളിലും തന്റെ പ്രാവീണ്യം തെളിയിച്ചു. അദ്ധേഹം വില്ലാനായി അഭിനയിച്ച മൂന്നു മാസങ്ങള്ക്കു മുന്പ് എന്ന അദ്ധേഹത്തിന്റെ തന്നെ ചിത്രത്തില് അല്പമാത്രമായി പ്രത്യക്ഷപ്പെടുന്ന വില്ലന് ഒരുപക്ഷെ കുറെ കാലത്തെക്കെങ്കിലും പ്രെക്ഷകഹൃദയങ്ങളില് കൊടുംക്രൂരനായ വില്ലനായിരുന്നു.


അദ്ധേഹം അഭിനയിക്കുന്നത് ഒരു ചെറിയ സീനില് ആണെങ്കില് പോലും അത് പ്രെക്ഷകരുടെ മനസ്സില് മായാതെ നിലനിറ്ത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. മമ്മൂട്ടി എന്ന അഭിനയ പ്രതിഭയെ അതിന്റെ യഥാർത്ഥ രൂപത്തിൽ പ്രെക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചതിൽ പ്രമുഖനാണ് ശ്രീമാൻ ഹനീഫ. മമ്മൂട്ടി എന്ന സ്നേഹനിധിയായ വല്ല്യേട്ടൻ പ്രേക്ഷക ഹൃദയങ്ങളിൽ പ്രതിഷ്ട നേടിയത് കൊച്ചിൻ ഹനീഫയുടേ വാത്സല്യം എന്ന ചിത്രത്തിലൂടെയാണ്. അതുകൂടാതെ അദ്ധേഹതതിന്റെ തനെ മറ്റ് ചിത്രങ്ങളിൽ കൂടെ മമ്മൂട്ടിയിലെ നടനെ അദ്ധേഹം പരമാവധി ചൂഷണം ചെയ്തിട്ടുണ്ട്.


നീണ്ട മുപ്പത് വറ്ഷത്തെ സിനിമാ ജീവിത്തിനിടയിൽ അഭിനേതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ മേഖലകളിൽ അദ്ധേഹത്തിന്റെ പ്രാവീണ്യം തെളിയിച്ചിരുന്നു. കരളിനെ കാറ്ന്നു തിന്നു കൊണ്ടിരുന്ന അർബുദത്തിനും അദ്ധേഹത്തിന്റെ സിദ്ധികളെ നശിപ്പിക്കാനായില്ല. മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ മുന്നൂറോളം ചിത്തങ്ങളിൽ അഭിനയിച്ച അദ്ധേഹത്റ്റിന്റെ നിര്യാണം സിനിമാ ലോകത്തിനു ഒരു തീരാ നഷ്ടം തന്നെയായിരിക്കും. യാതൊരു സംശയവുമില്ല. അദ്ധേഹത്തിന്റെ സിനിമകള് കാണാന് ഭാഗ്യമില്ലാതെ മുൻപ് മണ്മറഞ്ഞ വ്യക്തികളെ അദ്ധേഹത്തിന്റെ നിറ്ദ്ദോഷമായ ഫലിതങ്ങളിലൂടെ സ്വർഗത്തിലും ആനന്ദിപ്പിക്കട്ടെ എന്നു നമുക്കു പ്രാർഥിക്കാം.


ബ്രേക്കിങ് ന്യൂസ്സുകാരുടേ ഒരു കാര്യം.

       പത്രക്കാരായാല് ഇങ്ങനെ തന്നെ വേണം. കേള്ക്കുന്ന കാര്യത്തിന്റെ സത്യസന്ധതയെ കുറിച്ചൊന്നും അന്വേഷിക്കേണ്ട കാര്യമില്ല. അങ്ങ് പത്രത്തില് എടുത്ത് അലക്കുക. അതും ബ്രേക്കിങ് ന്യൂസ് ആയി തന്നെ കാച്ചുക. ഇതിപ്പൊ ഉട്ടൊപ്പ്യന് എന്താ വട്ടായൊ എന്നു വിചാരിക്കുന്നെങ്കില്, പ്രിയ സുഹൃത്തുക്കളെ നിങ്ങളാരും ഇന്നത്തെ (02-02-2010) നമ്മുടെ പത്രങ്ങളുടെ വെബ്സൈറ്റുകള് കണ്ടില്ലെ . അതിലൊക്കെ വളരെ പ്രാധാന്യത്തോടെ ബ്രേക്കിങ് ന്യൂസ് ആയി തന്നെ വന്ന വാറ്ത്തയാണ് ‘’ കൊച്ചിന് ഹനീഫ അന്തരിച്ചു ‘’. വാറ്ത്ത കണ്ട എല്ലാ മലയാളികളെയും പോലെ തന്നെ ഈയുള്ളവനും ഞെട്ടി. മനസ്സിലൂടെ അദ്ധേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള് കടന്നു പോയി. ‘’ ധൈര്യമുണ്ടെങ്കില് ഇറങ്ങി വാടാ, ഹൈദ്രൊസ്സിനോടാ കളി ‘’ വെട്ടുകത്തിയുമായി വെല്ലുവിളിക്കുന്ന കൊച്ചിന് ഹനീഫയുടെ കരിയറിലെ എറ്റവും മനോഹരമായ കഥാപാത്രം. ഒട്ടനവധി മിമിക്രി വേദികളില് ഞാനും ഈ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്, അതു കൊണ്ട് തന്നെ സുഹൃത്തുക്കള് എന്നെ വിളിച്ച ഈ വാറ്ത്ത പറയുന്നതും ‘’ നിന്റെ കൂട്ടുകാരന് മരിച്ചു പോയല്ലൊ ‘’ എന്നാണ്. ജീവിത്തില് വെള്ളിത്തിരയിലും ടിവിയിലും മാത്രം ഞാന് കണ്ടിട്ടുള്ള എന്റെ സുഹൃത്ത്.















എന്തായാലും വാറ്ത്തയുടെ സത്യാവസ്ഥ ഒന്നറിയണമല്ലൊ എന്നു കരുതി ഈയുള്ളവനും നമ്മുടെ പത്രങ്ങളുടെ സൈറ്റുകളില് കയറി. ദൈവമെ ദേണ്ടെ കിടക്കുന്നു. മാപ്പു പറച്ചിലും കാലു പിടുത്തവും. ഒക്കെ പുളുവായിരുന്നു പോലും. കൊച്ചിന് ഹനീഫ മരിച്ചിട്ടില്ല, വന്ന വാറ്ത്ത വെറെ എത്ണ്ട് വരാന് കണ്ട നേരത്ത് വന്നു പോയ തേറ്റാണ് പോലും. എന്തായാലും ഒഴിവാക്കാമായിരുന്ന ഒരു ചെറിയ അബദ്ധമായിരുന്നു ഇത്. വാറ്ത്തകള് എത്രയും പെട്ടെന്നു ആള്ക്കാരിലേക്കു എത്തിക്കുക മറ്റ് പത്രങ്ങളിലൊക്കെ വരുന്നതിനു മുന്പെ എന്ന ലക്ഷ്യത്തില് കൊടുക്കുന്ന വാറ്ത്തകളാണ് ഇങ്ങനെയായി തീരുന്നത്.




















അപ്പൊ നമ്മുടെ താരത്തിനു ഒരു സംശയം ‘’ അല്ല ഉട്ടൊപ്പ്യാ ഈ പത്രങ്ങളില് വരുന്ന എല്ലാ വാറ്ത്തകളും ഇങ്ങനെ ഒക്കെ തന്നെയാണൊ ?’‘



‘’ ആ അറ്ക്കറിയാം നമുക്കു വാറ്ത്തകള് വായിച്ചാപ്പോരെ. അതിന്റെ പിറകെ ഒക്കെ നടന്നു നേരം കളയണൊ. ചുമ്മാ വായിച്ച് വിട് ഇനി ഇതൊന്നും വായിക്കതെയിരുന്നിട്ട് വയറു ബ്ലോക്കാവണ്ട ‘’.



എഡിറ്ററ് തന്നെ വേണമെന്നില്ല, അവിടെ ജോലിചെയ്യുന്ന എതെങ്കിലും ഒരു തൂപ്പുകാരനെങ്കിലും ആ ആശുപത്രിയിലൊ കൊച്ചിന് ഹനീഫയുടെ എതെങ്കിലും ഒരു ബന്ധുവിനെയൊ വിളിച്ചു ചോദിച്ചിരുന്നെങ്കില് ഈ ഒരു മാപ്പു പറച്ചില് ഒഴിവക്കാമായിരുന്നില്ലെ ?. അല്ല ആരെങ്കിലും മരിച്ചു എന്നു കേട്ടാല് സാധാരണക്കാരായ നമ്മളൊക്കെ അങ്ങനെ ചെയ്യാറുണ്ടെയ്.